കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി
കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി
Monday, May 27, 2024 12:29 AM IST
ഗുരുഗ്രാം: കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി. പ്രതിയും മരിച്ച യുവതിയും മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നിന്നുള്ളവരാണ്.

തിക്രി ഗ്രാമത്തിലാണ് സംഭവം. 22കാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കഴുത്തിലും മുഖത്തും ആക്രമി കുത്തുകയായിരുന്നു.

സദർ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് ആക്രമി കീഴടങ്ങിയത്. രണ്ട് മൂന്ന് ദിവസം മുമ്പ് യുവതി യുവാവിനെ കാണാൻ നഗരത്തിൽ എത്തിയിരുന്നതായി പോലീസ് പറയുന്നു.

മഹാരാഷ്ട്രയിൽ യുവതി തനിക്കെതിരെ പീഡന പരാതി നൽകിയിട്ടുണ്ടെന്നും തന്നെ യുവതി ബ്ലാക്മെയിൽ ചെയ്തുവെന്നും പ്രതി പോലീസിന് മൊഴി നൽകി. തന്നെ തേടി യുവതി ഗുരുഗ്രാമിലെത്തുകയും ഇവിടെ വച്ച് തങ്ങൾ വഴക്കുണ്ടായെന്നും തുടർന്ന് ദേഷ്യത്തിൽ യുവതിയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

എല്ലാ വസ്തുതകളും അന്വേഷിച്ചുവരികയാണെന്നും പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും സദർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<