മലപ്പുറം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് വെള്ളിയാഴ്ച രാവിലെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിനുപിന്നാലെ ആക്രമകാരിയായ പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവച്ചു കൊന്നു.

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിട്ട് ഓടുകായിരുന്നു. പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലപ്പുറത്ത് കൊണ്ടോട്ടിയിലും വണ്ടൂരും കാട്ടുപന്നി ബൈക്കിലിടിച്ച്‌ യുവാക്കൾക്ക്‌ പരിക്കേറ്റു. വട്ടപ്പറമ്പ് ചോലക്കൽ മച്ചിങ്ങൽ സുബൈർ (36), വണ്ടൂർ ചെട്ടിയാറമ്മൽ പള്ളിപറമ്പൻ ഫൈസൽ എന്നിവർക്കാണ്‌ കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.