തൃശൂര്‍: പൂരത്തിന് എത്തുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ആറ്, ഏഴ് തീയതികളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.

16305/16306 എറണാകുളം - കണ്ണൂര്‍ ഇന്‍റര്‍സിറ്റി, 16307/16308 കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി - പാലക്കാട് പാലരുവി എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.

താത്കാലിക സ്റ്റോപ്പുകള്‍ക്ക് പുറമെ അധിക സൗകര്യങ്ങളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കും. സ്റ്റേഷനുകളില്‍ കൂടുതല്‍ പ്രകാശ സംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും.

യാത്രക്കാരുടെ സഹായത്തിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലീസ്, റെയില്‍വേ സുരക്ഷാ സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്നും റെയില്‍വേ അറിയിച്ചു.