ന്യൂഡൽഹി: വിദേശത്ത് രാഷ്ട്രീയം കളിക്കാനില്ലെന്നും ഇന്ത്യയുടെ നിലപാട് ഒറ്റക്കെട്ടായി അവതരിപ്പിക്കുമെന്നും ശശി തരൂർ എംപി. ഇന്ത്യയ്ക്കകത്ത് വ്യത്യസ്ത നിലപാട് ഉയരുന്നതിൽ തെറ്റില്ലെന്നും എന്നാൽ വിദേശത്തേക്ക് പോകുന്നത് ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ മാത്രമാണെന്നും തരൂർ വ്യക്തമാക്കി.

ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നത് തുറന്ന് കാട്ടുമെന്നും ശശി തരൂർ പ്രതികരിച്ചു. ശശി തരൂർ നയിക്കുന്ന സംഘം ഇന്ന് യുഎസിലേക്ക് തിരിക്കും. ലോകത്തിന് മുന്നിൽ പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനുമാണ് നയതന്ത്ര തലത്തിൽ ഇന്ത്യ പ്രതിനിധികളുടെ സംഘങ്ങളെ അയക്കുന്നത്.

എൻസിപി ശരദ് പവാർ ഘടകത്തിന്‍റെ എംപി സുപ്രിയ സുലെ അധ്യക്ഷയായ സംഘം ദക്ഷിണാഫ്രിക്ക, ഖത്തർ, ഈജിപ്ത്, എത്യോപിയ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തും. മുൻ വിദേശകാര്യമന്ത്രിയായ വി. മുരളീധരനും ഈ സംഘത്തിലുണ്ട്.

കഴിഞ്ഞ ദിവസം പുറപ്പെട്ട ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ബഹറിനിലെത്തും. ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ യുഎഇ പര്യടനം പൂർത്തിയായിട്ടുണ്ട്. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യൻ പര്യടനം ഇന്ന് പൂർത്തിയാക്കും.