കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങുവീണ് യാത്രക്കാരന് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് വടകര വില്യാപ്പള്ളിയിലുണ്ടായ അപകടത്തിൽ കൊറ്റിയാമ്പള്ളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മീത്തല്‍ പവിത്രന്‍ (64) ആണ് മരിച്ചത്.

വീട്ടില്‍ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് പോകുംവഴി സ്‌കൂട്ടറിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് പവിത്രനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.