ഗോഹട്ടി: ആസാമിൽ ബംഗ്ലാദേശിൽ നിന്നുള്ള 50 അനധികൃത കുടിയേറ്റക്കാർ പിടിയിൽ. ഗോഹട്ടി, ഗോലാഘട്ട്, ദുബ്രി, ബാർപേട്ട, കാച്ചർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്ത പൗരന്മാരെ രൂപ്‌നഗർ പോലീസ് റിസർവിലേക്ക് മാറ്റി. അവരുടെ രേഖകൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ നടപടിയെടുക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള ആസാം പോലീസ് ബോർഡർ ഓർഗനൈസേഷന്‍റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.

ശനിയാഴ്ച, ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ഒമ്പത് ബംഗ്ലാദേശികളെ മോറിഗാവ് ജില്ലയിൽ അറസ്റ്റ് ചെയ്തിരുന്നു.