തൃശൂർ: കരുവന്നൂർ കേസിലെ ഇഡി കുറ്റപത്രത്തിൽ തന്‍റെ പേരുണ്ടെന്ന് അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീൻ. ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് മൊയ്തീൻ പ്രതികരിച്ചു.

ഭരണകക്ഷിക്ക് വേണ്ടി നിലകൊള്ളുന്ന അന്വേഷണ ഏജൻസിയാണ് ഇഡി. എങ്ങനെയാണ് ഇഡി കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യം കണ്ടതാണ്.

നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിലൂടെ രാഷ്ട്രീയ ലാഭങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാകും കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ളവർ കരുതുന്നതെന്നും മൊയ്തീൻ പറഞ്ഞു.

പാർട്ടിക്കും സർക്കാരിനും പക്ഷേ ഒരു ചുക്കും സംഭവിക്കില്ല. കരുവന്നൂർ ബാങ്കിൽ സാങ്കേതിക ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ അതിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് തങ്ങൾ പറയുന്നതെന്നും മൊയ്തീൻ കൂട്ടിച്ചേർത്തു.