ഗാംഗ്ടോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സിക്കിം സന്ദർശിക്കും. ഗാംഗ്ടോക്ക് ജില്ലയിൽ രാവിലെ 9:45 ന് എത്തുന്ന പ്രധാനമന്ത്രി, സിക്കിം സംസ്ഥാന രൂപീകരണത്തിന്‍റെ 50-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കും. രാവിലെ 10 മുതൽ 11:30 വരെ പാൽജോർ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

സംസ്ഥാനത്തിന്‍റെ സാംസ്കാരിക സമ്പന്നത, പാരമ്പര്യം, പ്രകൃതി ഭംഗി, ചരിത്രം എന്നിവ ആഘോഷിക്കുന്നതിനായി "സുനൗലോ, സമൃദ്ധ, സമർഥ് സിക്കിം' എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സിക്കിം സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.

നാംചി ജില്ലയിൽ 750 കോടി രൂപ ചിലവിൽ നിർമിക്കുന്ന 500 കിടക്കകളുള്ള ജില്ലാ ആശുപത്രി, ഗയാൽഷിംഗ് ജില്ലയിലെ പെല്ലിംഗിലെ സാംഗ്ചോലിംഗിൽ പാസഞ്ചർ റോപ്പ്‌വേ, ഗാംഗ്ടോക്ക് ജില്ലയിലെ സാംഗ്ഖോളയിലെ അടൽ അമൃത് ഉദ്യാനിൽ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമ എന്നിവയുൾപ്പെടെ നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സ്മാരക നാണയം, സുവനീർ നാണയം, സ്റ്റാമ്പ് എന്നിവയും അദ്ദേഹം പുറത്തിറക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.