കൊച്ചി. ഉപയോഗിച്ച വസ്ത്രങ്ങള്‍ പമ്പാ നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ഹൈക്കോടതി ദേവസ്വം ബെഞ്ച്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചീഫ് വിജിലന്‍സ് ആന്‍ഡ് ‌സെക്യൂരിറ്റി ഓഫീസറാണു റിപ്പോര്‍ട്ട് നല്‍കേണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണം.

ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ ശബരിമല വനമേഖലയില്‍ കത്തിക്കരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. ശബരിമല സ്‌പെഷല്‍ കമ്മീഷണറും അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുമായ ആര്‍.ജയകൃഷ്ണന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടി.

പമ്പാ നദി മലിനപ്പെടുത്തിയ വിഷയം ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.