മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുസ്‌ലിം ലീഗ് യോഗത്തിൽ വിമർശനം. സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമർശനം ഉയർന്നു.

അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണന കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നു. ഇങ്ങനെ പോയാൽ പാർട്ടിക്ക് വേറെ വഴി നോക്കേണ്ടിവരുമെന്നും നേതാക്കൾ പറഞ്ഞു.

കെ.എം. ഷാജിയും എം.കെ. മുനീറും അടക്കമുള്ള നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.

പ്രശ്നപരിഹാരത്തിന് കെ.സി. വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും ലീഗ് യോഗത്തിൽ അഭിപ്രായമുയർന്നു.