സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എൻഐഎയ്ക്ക് കൈമാറി
Sunday, June 8, 2025 11:25 PM IST
ന്യൂഡല്‍ഹി: കര്‍ണാടകയിലെ മുന്‍ ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് അന്വേഷണം കൈമാറിയത്. ഇതുസംബന്ധിച്ച ഓര്‍ഡര്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എന്‍ഐഎ കൈപ്പറ്റി.
പോലീസ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. കേസില്‍ ഇതുവരെ 11 പേരെ മംഗളൂരു പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കര്‍ണാടകയുടെ തീരദേശം കേന്ദ്രീകരിച്ച് ബജ്റംഗ്ദളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവനേതാവായിരുന്നു സുഹാസ് ഷെട്ടി. കഴിഞ്ഞ മേയ് ഒന്നിന് സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്യുന്നതിനിടെ രണ്ട് വാഹനങ്ങളിലെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി സുഹാസിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണില്‍വെച്ചായിരുന്നു സംഭവം. കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം വ്യാപകമായിരുന്നു. ആസൂത്രിതമായ കൊലപാതകമാണെന്ന് ബജ്റംഗ്ദള്‍, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആരോപിച്ചു.