മ്യൂണിക്ക്: യുവേഫ നേഷൻസ് ലീഗ് കിരീടം നേടി പോർച്ചുഗൽ. ഫൈനലിൽ സ്പെയ്നെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റോണാൾഡോയും സംഘവും കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടിൽ 5-3 നായിരുന്നു പോർച്ചുഗൽ വിജയിച്ചത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ സ്പെയ്ൻ താരം മാർട്ടിൻ സുബിമെൻഡിയാണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്‍റെ 21-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.

എന്നാൽ 26-ാം മിനിറ്റിൽ പോർച്ചുഗൽ ഒപ്പമെത്തി. നൂനോ മെൻഡിസിന്‍റെ ഗോളിലൂടെയാണ് പോർച്ചുഗൽ ഒപ്പമെത്തിയത്. 45-ാം മിനിറ്റിൽ മൈക്കിൾ ഒയർസബായ് വീണ്ടും സ്പെയ്നെ മുന്നിലെത്തിച്ചു.

എന്നാൽ പിന്നീട് ഗോൾ മടക്കാൻ ശ്രമിക്കുന്ന പോർച്ചുഗലിനെയാണ് കണ്ടത്. 61-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ തന്നെ പോർച്ചുഗലിനെ വീണ്ടും സ്പെയ്നൊപ്പമെത്തിച്ചു. സുന്ദരമായ ഗോളിലൂടെയാണ് താരം പോർച്ചുഗലിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഇതോടെ ഇരു ടീമിനും രണ്ട് ഗോൾ വീതം ആയി. നിശ്ചിത സമയത്തും പിന്നീട് നടന്ന അധിക സമയത്തെ പോരാട്ടത്തിലും ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടും. പോർച്ചുഗലിന് വേണ്ടി കിക്കെടുത്ത അഞ്ച് പേരും പന്ത് വലയിലെത്തിച്ചപ്പോൾ സ്പെയ്ന്‍റെ താരത്തിന് ലക്ഷ്യം തെറ്റി.

ഇതോടെ 2019ന് ശേഷം പോർച്ചുഗൽ വീണ്ടും യുവേഫ നേഷൻസ് ലീഗ് ചാമ്പ്യൻമാരായി.