മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖി കൊലക്കേസിലെ മുഖ്യപ്രതി കാനഡയിൽ അറസ്റ്റിൽ. കേസിൽ ഗൂഡാലോചന നടത്തിയ സീഷാൻ അക്തർ എന്നയാളെ കാനഡയിൽ പിടികൂടിയതായി മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം അറിയിച്ചു.

"ബാബ സിദ്ദിഖി കൊലപാതകക്കേസിൽ ഉൾപ്പെട്ട സീഷനെ കാനഡയിൽ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യും.' കദം പിടിഐയോടു പറഞ്ഞു. വ്യാജ പാസ്‌പോർട്ട് കേസിലാണ് അക്തർ (22) അറസ്റ്റിലായത്.

ജയിലിൽ കഴി‍യുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയാണ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താൻ സീഷൻ അക്തറിനും ശുഭം ലോങ്കറിനും കരാർ നൽകിയത്.

മഹാരാഷ്ട്ര മുൻ മന്ത്രിയായിരുന്ന സിദ്ദിഖി, 2024 ഒക്ടോബർ 12 ന് ബാന്ദ്രയിൽ വച്ച് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 25പേരെ പോലീസ് അറസ്റ്റ് ചെയ്തു.