വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനെതിരായ നീക്കം ഇറാൻ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ ഇറാൻ നാശമുണ്ടാക്കുന്നുവെന്നും അമേരിക്ക. ഇറാന്‍റെ ഭീഷണി അവസാനിപ്പിക്കാനാണ് ആക്രമണം നടത്തിയതെന്നും അമേരിക്ക യുഎന്നിൽ അറിയിച്ചു.

ഇറാൻ പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി നാശമുണ്ടാക്കുന്നുവെന്ന് യുഎന്നിൽ യുഎസ് പ്രതിനിധി കുറ്റപ്പെടുത്തി.അതേസമയം, ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നിരവധിയാളുകൾ വൈറ്റ്ഹൗസിന് മുന്നിൽ തടിച്ചുകൂടി.

ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന് പേരിട്ട ഈ സൈനിക നടപടിയിലൂടെ ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്.

125ലധികം സൈനിക വിമാനങ്ങൾ പങ്കെടുത്ത ആക്രമണത്തിൽ ബി-2 സ്റ്റെൽത്ത് ബോംബറുകൾ, 14 ജിബിയു-57 ബങ്കർ-ബസ്റ്റർ ബോംബുകളും പേർഷ്യൻ ഗൾഫിലും അറേബ്യൻ കടലിലുമുള്ള യുഎസ് അന്തർവാഹിനികളിൽ നിന്ന് 30-ലധികം ടോമാഹോക്ക് മിസൈലുകളും വിക്ഷേപിച്ചായിരുന്നു ആക്രമണം.