കൊച്ചി: ഇടുക്കി ചിന്നക്കനാല്‍ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉടന്‍ ചോദ്യം ചെയ്‌തേക്കും. സ്ഥലം വാങ്ങിയതില്‍ കള്ളപ്പണ ഇടപാട് നടന്നോയെന്ന് ഇഡി അന്വേഷണംആരംഭിച്ചിട്ടുണ്ട്.

റിസോര്‍ട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ സ്ഥലം കൈയേറിയെന്ന വിജിലന്‍സ് കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങളും ശേഖരിച്ചു.

2012ലാണ് ഒരേക്കര്‍ സ്ഥലംവാങ്ങി റിസോര്‍ട്ട് നിര്‍മിച്ചത്. ഇതിനോട്‌ചേര്‍ന്ന് അരയേക്കര്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, തനിക്കെതിരേയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞുമുള്ള അന്വേഷണത്തിന്‍റെ ആവശ്യമില്ല. നേരെതന്നെ അന്വേഷിക്കണം.

ജനങ്ങള്‍ കാണുന്നതിനും അപ്പുറമുള്ള അന്വേഷണമാണ് സര്‍ക്കാര്‍ ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. അതില്‍ നിന്നൊന്നും യാതൊരു ക്രമക്കേടും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഇഡിയെക്കൊണ്ട് അന്വേഷിക്കാന്‍ തുടങ്ങുന്നത്. ഇതിനെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വ്യക്തമാക്കി.