തിരുവനന്തപുരം: കരമന ആറ്റിൽ സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുടപ്പനക്കുന്ന് കിണവൂർ പറക്കോട് ലൈനിൽ മണികണ്ഠന്‍റെ മകൻ വിഷ്ണു(22) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് ആറ്റിലിറങ്ങിയത്. ആറ്റിലെ ഈ ഭാഗത്ത് വലിയ കയങ്ങളുണ്ട്. വെള്ളത്തിലിറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പോലീസ് നിഗമനം.

കാവടിക്കടവിന് സമീപം വലിയവട്ടമെന്നാണ് അപകടമുണ്ടായ സ്ഥലം അറിയപ്പെടുന്നത്. സംഭവം അറിഞ്ഞ ഉടനെ വിളപ്പിൽശാല പോലീസ് സ്ഥലത്തെത്തിയിരുന്നു. കാട്ടാക്കട നിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിൽ വൈകുന്നേരം നാലോടെ വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൂടെയുണ്ടായിരുന്ന രണ്ട് യുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് മൂന്ന് പേരും വെള്ളത്തിലിറങ്ങിയതെന്നാണ് പോലീസ് പറയുന്നത്.