തിരുവനന്തപുരം: സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അടക്കം ശല്യം ചെയ്തുവെന്ന ആരോപണങ്ങളില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുത്തേക്കും. ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയെന്നാണ് വിവരം.

സ്ത്രീകളെ ശല്യം ചെയ്ത വകുപ്പുകള്‍ ചുമത്തിയേക്കും. അതേസമയം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അടക്കം വെളിപ്പെടുത്തൽ നടത്തിയ യുവതികള്‍ നേരിട്ട് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പോലീസ് ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണവുമായി നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.