തിരുവനന്തപുരം: നേതാക്കൾ തമ്മില്‍ സമവായത്തില്‍ എത്താത്തൻ വൈകുന്നതിനാൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കെ.എം അഭിജിത്തിനെ അധ്യക്ഷനാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്.

അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പും സമ്മര്‍ദം ചെലുത്തുന്നത് തുടരുകയാണ്. എന്നാൽ ഒ.ജെ. ജനീഷിനെ പരിഗണിക്കണമെന്നെ കെ.സി. വേണുഗോപാല്‍ പക്ഷത്തിന്‍റെ വാദത്തെ ഇരു ഗ്രൂപ്പുകളും ഒരുപോലെ എതിര്‍ത്തു. ഇതോടെ സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം വൈകുമെന്നാണ് സൂചന.

തര്‍ക്കം ഉണ്ടായാല്‍ താല്‍ക്കാലിക ചുമതല ബിനു ചുള്ളിയിലിന് നല്‍കാനും ആലോചനയുണ്ട്. അരിതാ ബാബുവിനെ ഉയര്‍ത്തിക്കാട്ടി വനിതാ പ്രവര്‍ത്തകരും സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവില്ല.