തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കേയറ്റം തടുത്തു നിർത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയെന്നും പൊതുവിതരണ രംഗം ശക്തമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന ഓണക്കാലത്ത് വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്.

കൺസ്യൂമർഫെഡ്, ഹോർട്ടികോർപ് തുടങ്ങി അനേകം സംവിധാനങ്ങൾ ഭാഗമായി അണിനിരക്കുന്നുണ്ട്. കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്നു. ഓണം നല്ല രീതിയിൽ ആഘോഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

ക്ഷേമപെൻഷൻ നൽകുന്നതിന് 1200 കോടി രൂപ വിതരണം ചെയ്തു. 60 ലക്ഷം പേർക്ക് അതിന്‍റെ ഗുണം അനുഭവിക്കാൻ കഴിയും. സർക്കാർ ജീവനക്കാർ സംതൃപ്തമായി ഓണം ആഘോഷിക്കേണ്ടത് ഏറ്റവും പ്രധാനം.

ശമ്പളം, ഡിഎ മറ്റ് ആനുകുല്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്. അതിന് 42100 കോടി രൂപ ചെലവഴിച്ചു. എല്ലാ മേഖലകളിലും വികസനത്തിന്‍റെ സ്പർശമേൽക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.