വാഷിംഗ്ടൺ: ചാർലി കിർക്കിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അക്രമിയെ അറിയുന്നവർ തന്നെയാണ് ഇയാളെ പിടികൂടാൻ സഹായിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. വർധിക്കുന്ന തോക്ക് അതിക്രമങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്കു മറുപടി പറയവേയാണ് കിർക്കിന് വെടിയേറ്റത്.

ട്രാൻസ്ജെൻഡറുകളാണ് വർധിക്കുന്ന വെടിവയ്പുകൾക്കു കാരണമെന്ന് കിർക് പറഞ്ഞതിനു പിന്നാലെയായിരുന്നു വെടി. കെട്ടിടത്തിന്‍റെ മുകൾനിലയിൽനിന്നു വെടിയുതിർത്ത അക്രമി ഉടനെ കടന്നുകളയുകയായിരുന്നു.

ഡൊണൾഡ് ട്രംപിന്‍റെ അടുത്ത അനുയായിയും ടേണിംഗ് പോയിന്‍റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ് ചാർലി കിർക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ ചാർലി കിർക്ക് വലിയ പങ്ക് വഹിച്ചിരുന്നു.