ഇടുക്കി: കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായ ശ്രീജിത്ത് പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത് സ്വന്തം മക്കളെ മറയാക്കി. മോഷണമടക്കം 13 കേസുകളിലെ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് പോലീസ് പിടികൂടുമെന്നായപ്പോൽ മക്കളെ വാഹനത്തിൽ പൂട്ടിയിട്ട് രക്ഷപ്പെടുകയായിരുന്നു.

ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കി കാഞ്ഞാർ പോലീസിനൊപ്പം കോഴിക്കോടു നിന്നുളള അന്വേഷണ സംഘവും പിൻതുടരുകയായിരുന്നു. ഇടുക്കി കാഞ്ഞാറിലാണ് സംഭവം. വാഹനം തടഞ്ഞുനിർത്തി ഇയാളെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.

എന്നാൽ പോലീസിനെ കണ്ട് ഇയാൾ കാഞ്ഞാർ കാവുംപടിയിലെ ചെറുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. വാഹനം മുന്നോട്ട് പോകാൻ കഴിയാത്ത വന്നപ്പോഴാണ് ഒപ്പമുണ്ടായിരുന്ന അഞ്ചിലും മൂന്നിലും പഠിക്കുന്ന പെൺമക്കളെ വാഹനത്തിൽ പൂട്ടിയിട്ട ശേഷം ശ്രീജിത്ത് ഓടിരക്ഷപ്പെട്ടത്.

ഭയന്ന കുട്ടികൾ കരച്ചിൽ തുടങ്ങിയതോടെ കള്ളനെ പിടികൂടാനുളള ശ്രമം മാറ്റിവച്ച് പോലീസ് കുട്ടികളെ രക്ഷിക്കാനിറങ്ങി. ശ്രീജിത്തിന്‍റെ ഭാര്യയുടെ നമ്പർ സംഘടിപ്പിച്ച് സ്പെയർ താക്കോലെത്തിച്ചാണ് കുട്ടികളെ പുറത്തിറക്കിയത്.

രക്ഷപ്പെടാൻ കുട്ടികളെ ഉപയോഗിച്ച സംഭവത്തെക്കുറിച്ച് ജുവനൈൽ ജസ്റ്റീസ് ബോർഡിന് പോലീസ് റിപ്പോർട്ട് നൽകും. പോലീസിനെ കബളിപ്പിച്ചതിനുൾപ്പെടെ മറ്റൊരു കേസും കാഞ്ഞാർ പോലീസ് ശ്രീജിത്തിനെതിരെ എടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ശ്രീജിത്തിന് വേണ്ടി തെരച്ചിൽ വ്യാപകമാക്കി.