ബംഗളൂരു: കർണാടകയിലെ ആനേക്കൽ ടൗണിൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ നടുറോഡിൽ ക്രൂരമായി മർദിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്. ഒന്നര ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദനം.

അഞ്ച് വർഷം മുൻപാണ് 32കാരിയായ യുവതി വിവാഹിതയായത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് മർദനം പതിവായിരുന്നെന്ന് യുവതി ആനേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഒന്നര ലക്ഷം രൂപ സ്ത്രീധനമായി വീട്ടിൽ നിന്ന് കൊണ്ടുവരാൻ നിരന്തരം ആവശ്യപ്പെട്ടായിരുന്നു പീഡനം. ഭർത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതും പതിവായിരുന്നു. സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മർദനം പതിവായതോടെ പഞ്ചായത് ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾ തുടരുന്നതിനിടെയാണ് യുവതിയെ നടുറോഡിൽ ക്രൂരമായി മർദിച്ചത്. നാല് വയസുള്ള മകനെ ഭർതൃവീട്ടുകാർ പിടിച്ചുവച്ചിരിക്കുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.