ഹാനോയ്: വിയറ്റ്നാമിൽ ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്തിനുപിന്നാലെയുണ്ടായ അപകടങ്ങളില്‍19 പേർ മരിച്ചു. 21 പേരെ കാണാതായി.

തിങ്കളാഴ്ചയാണ് ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്. എട്ടുമീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു.

വിവിധയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. കനത്തമഴയില്‍ പല റോഡുകളും വെള്ളക്കെട്ടിലായി. വിയറ്റ്‌നാമില്‍ ബുവലോയ് ചുഴലിക്കാറ്റിനിടെ 245 വീടുകളാണ് തകര്‍ന്നത്. 1,400 ഹെക്ടര്‍ വരുന്ന നെല്‍ക്കൃഷിയും മറ്റ് കാര്‍ഷികവിളകളും നശിച്ചുവെന്ന് ദുരന്തനിവാരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുവലോയ് ചുഴലിക്കാറ്റ് സഞ്ചരിച്ച പാതയില്‍ നിരവധി ഫാക്ടറികളുണ്ടെങ്കിലും വ്യാവസായിക മേഖലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ബുവലോയ് ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്‍പ് വിയറ്റ്‌നാമീസ് ഗവണ്‍മെന്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി 28,500 ആളുകളെ വിവിധപ്രദേശങ്ങളില്‍നിന്നായി ഒഴിപ്പിച്ചു.

വിമാനസര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചു. ചുഴലിക്കാറ്റ് കരതൊടുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ വിയറ്റ്‌നാമില്‍ കനത്തമഴ പെയ്തിരുന്നു. പ്രളയസാധ്യതയും മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുത്താണ് ഗവണ്‍മെന്‍റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.