ന്യൂഡൽഹി: കേന്ദ്ര സർക്കാരിൽ നിന്ന് വയനാടിന് അവഗണനയാണ് ലഭിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 2221 കോടി ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 260 കോടി മാത്രമെന്നും പ്രിയങ്ക പറഞ്ഞു.

വിനാശകരമായ ദുരന്തത്തെയാണ് ജനങ്ങള്‍ നേരിട്ടതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ അര്‍ത്ഥവത്തായ സഹായം പ്രതീക്ഷിച്ചുവെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കളിക്കരുതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം വീടുകളും ഉപജീവനമാര്‍ഗങ്ങളും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങള്‍ നീതിപൂര്‍വമായ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പകരം അവര്‍ക്ക് ലഭിച്ചത് അവഗണനയാണെന്നും പ്രിയങ്ക പറഞ്ഞു.

ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യരുടെ ദുരിതങ്ങളെ ഒരു രാഷ്ട്രീയ അവസരമായി കണക്കാക്കാന്‍ കഴിയില്ല. വയനാട്ടിലെ ജനങ്ങള്‍ നീതി, പിന്തുണ, അന്തസ്സ് എന്നിവയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.