ആലപ്പുഴ: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ സർക്കാരിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പ്രകടമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

കേരള ജനത സ്‌നേഹിക്കുന്ന മോഹൻലാലിനെ ആദരിച്ച പരിപാടിയായതിനാൽ അതിനെ വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. മോഹൻലാലിനെ പോലൊരു കലാകാരനെ ഇത്തരം രാഷ്ട്രീയ സങ്കുചിത താൽപ്പര്യത്തിന് വേണ്ടി ഉപയോഗിക്കേണ്ടിയിരുന്നോവെന്ന് പരിപാടിയുടെ സംഘാടകർ ആലോചിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് സർക്കാരിനോടുള്ള വെറുപ്പിനെ മറികടക്കാനാണ് ഇത്തരം പിആർ പരിപാടികൾ സർക്കാർ നടത്തുന്നത്. നടൻ മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിൽ ഇത്തരം വിവാദം ഒഴിവാക്കേണ്ടതായിരുന്നു.

ശബരിമല വിവാദങ്ങളിൽ നിന്ന് രക്ഷപെടാനുള്ള മറ്റൊരു തന്ത്രമായിരുന്നു മോഹൻലാലിനുള്ള ആദരം. സർക്കാരിന്‍റെ ചെയ്തികൾ അവരെ തന്നെ വേട്ടയാടുന്നു. തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന സർക്കാരാണിതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.