അമേരിക്കൻ തെരുവുകളിൽ അലയടിച്ച "നോ കിംഗ്‌സ്' എന്ന ബഹുജന പ്രക്ഷോഭങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയ മറുപടി ഏറെ വിവാദപരമായിരുന്നു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ, അദ്ദേഹം രാജാവിന്‍റെ രൂപത്തിലുള്ള എഐ നിർമ്മിത വീഡിയോകളുടെ ഒരു പരമ്പര തന്നെയാണ് പോസ്റ്റ് ചെയ്തത്.

ഒരു ക്ലിപ്പിൽ, കിരീടം ധരിച്ച ട്രംപ് ഒരു യുദ്ധവിമാനം പറത്തുകയും, താഴെ തടിച്ചുകൂടിയ പ്രതിഷേധക്കാർക്ക് നേരെ ചെളി പോലെയുള്ള വസ്തുക്കൾ വർഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. പശ്ചാത്തലത്തിൽ കെന്നി ലോഗിൻസിന്‍റെ വിഖ്യാത ഗാനമായ "ഡേഞ്ചർ സോൺ' മുഴങ്ങുന്നുണ്ടായിരുന്നു.



ഇതിനുപുറമെ, ട്രംപിന്‍റെ ഔദ്യോഗിക ടീം, "ടീം ട്രംപ്', ഇൻസ്റ്റാഗ്രാമിൽ മറ്റൊരു എഐ വീഡിയോ പങ്കുവെച്ച് പ്രതിഷേധക്കാരെ പരിഹസിച്ചു. ഈ വീഡിയോയിൽ, പ്രസിഡന്‍റ് ട്രംപ് രാജകീയ വേഷത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ ഗാംഭീര്യത്തോടെ നിൽക്കുന്നു. പശ്ചാത്തലത്തിൽ ഇറ്റാലിയൻ ഇതിഹാസ ഗായകൻ ആൻഡ്രിയ ബൊച്ചെല്ലിയുടെ സംഗീതം കേൾക്കാം.




ട്രംപിന്‍റെ കർശനമായ നയങ്ങളോടുള്ള ജനങ്ങളുടെ അമർഷം പ്രകടമാക്കിക്കൊണ്ട്, അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് ഈ "നോ കിംഗ്‌സ്' പ്രകടനങ്ങളിൽ പങ്കെടുത്തത്.

ന്യൂയോർക്ക് മുതൽ ലോസ് ഏഞ്ചൽസ് വരെയും, ട്രംപിന്‍റെ വസതിയായ ഫ്ലോറിഡയിലെ മാർ-എ-ലാഗോക്ക് സമീപത്തും, ഉൾനാടുകളിലെ ചെറിയ നഗരങ്ങളിലുമെല്ലാം പ്രതിഷേധക്കൂട്ടങ്ങൾ അണിനിരന്നു.

രാജ്യത്തുടനീളം ഏഴ് ദശലക്ഷം ആളുകൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടപ്പോൾ, റിപ്പബ്ലിക്കൻ പക്ഷം ഈ പ്രതിഷേധങ്ങളെ "അമേരിക്കയെ വെറുക്കുന്ന റാലികൾ' എന്ന് പരിഹസിച്ചു തള്ളി. പ്രധാനമായും ഇടതുപക്ഷ ചിന്താഗതിക്കാരായ അമേരിക്കക്കാർക്കിടയിൽ ട്രംപ് ഭരണത്തോടുള്ള വർധിച്ചുവരുന്ന അതൃപ്തിയാണ് പ്രകടനങ്ങളിൽ പ്രതിഫലിച്ചത്.



ട്രംപിന്‍റെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതായി ആരോപിക്കപ്പെടുന്ന ക്രിമിനൽ നടപടികൾ, കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സൈന്യത്തെ ഉപയോഗിക്കുന്നത്, നഗരങ്ങളിലേക്ക് നാഷണൽ ഗാർഡിനെ അയച്ചത് തുടങ്ങിയ സംഭവവികാസങ്ങളാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.