വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണണം: കർഷക കോൺഗ്രസ്
Friday, July 25, 2025 5:32 AM IST
തിരുവമ്പാടി: വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണാൻ വനവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

പൂവാറൻതോട്ടിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയ പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോരമേഖലയിലെ ജനങ്ങൾ ആശങ്കയിലും പരിഭ്രാന്തിയിലുമാണ്.
കാട്ടാനകളുടെ വികാര കേന്ദ്രമായി മലയോര മേഖല മാറിയിരിക്കുന്നു. ഒറ്റ രാത്രി കൊണ്ട് കാർഷിക വിളകൾ കാട്ടാനകൾ നശിപ്പിക്കുകയാണ്. അവയെ തുരത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പഞ്ചായത്തും എംഎൽഎയും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പുലിയുടെ സാന്നിധ്യമുണ്ടായ പ്രദേശത്ത് ഇരയടക്കം കൂടുവെച്ചെങ്കിലും ഇര ചത്തുപോയി. കൂട് അനാഥമായിരിക്കുകയാണ് വനം വകുപ്പിന്‍റെ തികഞ്ഞ അനാസ്ഥയും ഉത്തരവാദിത്വം ഇല്ലായ്മയുമാണ് ഇതിന് കാരണം. അടിയന്തരമായി ഇരയെ കെട്ടി കൂട് ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനീഷ് പനച്ചിയിൽ, വാർഡ് മെമ്പർ എൽസമ്മ, ബൂത്ത് പ്രസിഡന്‍റ് കുഞ്ഞുമോൻ വാൽക്കണ്ടത്തിൽ എന്നിവരും അദ്ദേഹത്തോടെ ഒപ്പമുണ്ടായിരുന്നു.