മൂഴിയാർ സംഭരണിയുടെ മൂന്ന് ഷട്ടറുകളും തുറന്നു; പന്പ, കക്കാട്ടാറ് തീരങ്ങളിൽ ജാഗ്രതാനിർദേശം
Thursday, July 24, 2025 3:39 AM IST
പത്തനംതിട്ട: കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാർ സംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മൂന്നു ഷട്ടറുകളും തുറന്നു. ഗേറ്റ് നമ്പർ 1, 3 എന്നിവ 10 സെന്‍റി മീറ്റർ വീതവും ഗേറ്റ് നമ്പർ രണ്ട് 40 സെന്‍റി മീറ്റർ ഉയർത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നത്.

കക്കാട്ടാറിന്‍റെയും പന്പയുടെയും തീരങ്ങളിൽ ജാഗ്രതാനിർദേശം നൽകി. മൂഴിയാർ ജലസംഭരണി മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിലും കൂടുതൽ ജാഗ്രതയുണ്ടാകണമെന്നും നിർദേശമുണ്ട്.

മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 191.80 മീറ്ററാണ്.

വനമേഖലയിൽ മഴ ശക്തമായതിനാൽ അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉ‍യരുന്ന പശ്ചാത്തലത്തിൽ കോന്നി, കല്ലേലി ഭാഗങ്ങളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.