സുസജ്ജം: 2294 പോളിംഗ് സ്റ്റേഷനുകൾ
Friday, April 26, 2024 4:17 AM IST
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിധിയെഴുത്ത് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്ക് പോളിംഗ് ആരംഭിക്കും.

ഒരു പോളിംഗ് ബൂത്തില്‍ 50 വോട്ടുകളാണ് മോക്ക് പോളിംഗില്‍ ചെയ്യുന്നത്. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റുകള്‍ സജ്ജമായ ശേഷം ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. മോക്‌പോളിംഗ് ആരംഭിക്കുന്നതു മുതല്‍ പോളിംഗ് അവസാനിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികള്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം വീക്ഷിക്കും.

ജില്ലയില്‍ 2294 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 2753 ബാലറ്റ് യൂണിറ്റുകളും 2753 കണ്‍ട്രോള്‍ യൂണിറ്റുകളും 2914 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്. 11,028 ഉദ്യോഗസ്ഥരെയാണ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.

2,757 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും 5,514 പോളിംഗ് ഓഫീസര്‍മാരെയും 231 സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണത്തിന് മൂന്ന് മൈക്രോ ഒബ്‌സര്‍വര്‍മാരുണ്ട്.

ഓരോ പോളിംഗ് സ്റ്റേഷനുകളിലും ഒരു ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, ഒരു വിവി പാറ്റ് യന്ത്രം എന്നിവയാണ് വിതരണം ചെയ്തത്. ചാലക്കുടി മണ്ഡലത്തില്‍ 1198 സെറ്റ് യൂണിറ്റുകളും എറണാകുളം മണ്ഡലത്തില്‍ 1130 സെറ്റ് യൂണിറ്റുകളും വിതരണം ചെയ്തു.

വോട്ടെടുപ്പിന് ശേഷം എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും കുസാറ്റിലെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമിലും ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും ആലുവ യുസി കോളജിലെ സ്‌ട്രോംഗ് റൂമിലും സൂക്ഷിക്കും.