x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ‍

വെബ് ഡെസ്ക്
Published: August 1, 2026 03:07 AM IST | Updated: August 1, 2026 03:07 AM IST

കൊല്ലം: ജില്ലയിലെ പലയിടങ്ങളിലും ഓഗസ്റ്റ് രണ്ടു വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റ്് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രതനിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരാകണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പെഴ്സനായ കളക്‌ടര്‍ ആനി ജൂല തോമസ് അറിയിച്ചു.

പൊതുജാഗ്രത നിര്‍ദേശങ്ങള്‍

കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം; പൊതുയിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യബോര്‍ഡുകള്‍, ഇലക്‌ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക; ഇവയുടെ ചുവട്ടിലും സമീപത്തും നില്‍ക്കരുത്, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

കോണി, കാറ്റില്‍വീണുപോകാന്‍സാധ്യതയുള്ള മറ്റ് ഉപകരണങ്ങള്‍, വസ്തുക്കള്‍ എന്നിവ കയറുപയോഗിച്ച് കെട്ടിവയ്ക്കണം. ജനലുകളും വാതിലുകളും അടച്ചിടണം; സമീപത്ത് നില്‍ക്കരുത്.
വീടിന്‍റെ ടെറസിലും നില്‍ക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം

റിലീഫ് ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണം.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാം. 1912 കെഎസ്ഇബി കണ്‍ട്രോള്‍ റൂം നമ്പറിലോ 1077 നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. പത്രം-പാല്‍ വിതരണക്കാര്‍, അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍, പ്രത്യേക ജാഗ്രതപാലിക്കണം.

വഴികളിലെ വെള്ളക്കെട്ടുകളിലും വൈദ്യുതിലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.

കൃഷിയിടങ്ങളിലൂടെ കടന്ന്പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് കര്‍ഷകര്‍ ഉറപ്പ് വരുത്തുക. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

 

Tags : Nattuvishesham Districtnews Collector

Recent News

Corehub Up