x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുന്നമംഗലം ബിആർസിയുടെ മാതൃക കെട്ടിടനിർമാണം നീളുന്നു

വെബ് ഡെസ്ക്
Published: September 21, 2026 03:40 AM IST | Updated: September 21, 2026 03:40 AM IST

കുന്നമംഗലം ബിആർസി പ്രവർത്തിക്കുന്ന മണാശേരി ഗവ. യുപി സ്കൂളിലെ കെട്ടിടം.

അനുയോജ്യമായ സ്ഥലം ലഭ്യമായില്ല

മുക്കം: മണാശേരി സ്കൂൾ വളപ്പിൽ പ്രവർത്തിച്ചു വരുന്ന കുന്നമംഗലം ബിആർസി മാതൃക കെട്ടിട നിർമാണം പ്രതിസന്ധിയിൽ. കെട്ടിട നിർമാണത്തിനാവശ്യമായ അനുയോജ്യമായ ഭൂമി കണ്ടെത്തി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കെട്ടിട നിർമാണത്തിനാവശ്യമായ ഒരു കോടി രൂപ അനുവദിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അനുയോജ്യമായ സ്ഥലം ലഭ്യമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

മാതൃക ബിആർസി കെട്ടിട നിർമാണത്തിന് 20 സെന്‍റ് ഭൂമിയെങ്കിലും വേണമെന്നാണ് ചട്ടം. കൂടരഞ്ഞി, കാരശേരി, തിരുവമ്പാടി, കുന്നമംഗലം, കുരുവട്ടൂർ പഞ്ചായത്തുകളും മുക്കം നഗരസഭയും ചേർന്നതാണ് കുന്നമംഗലം ബിആർസി. നൂറിലധികം വിദ്യാലയങ്ങളാണ് ബിആർസിക്ക് കീഴിലുള്ളത്. ബിആർസിക്ക് കീഴിലെ സർക്കാർ വിദ്യാലയങ്ങളിലെ സ്ഥലപരിമിതിയും തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി പദ്ധതിക്ക് അനുയോജ്യമല്ലാത്തതുമാണ് വിനയായത്.

ബിആർസികളുടെ നിലവാരം ഉയർത്തുന്നതിനായി നടപ്പിലാക്കിയ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാതൃക കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചത്. ജില്ലയിൽ രണ്ടു ബിആർസികൾക്ക് എന്ന നിലയിൽ, സംസ്ഥാനത്ത് 28 ബിആർസികൾക്കാണ് ഓരോ വർഷവും തുക അനുവദിക്കുന്നത്. 2023 ൽ, പദ്ധതി ആരംഭിച്ച ആദ്യ ഘട്ടത്തിൽ തന്നെ കുന്നമംഗലം ബിആർസിക്ക് തുക അനുവദിച്ചിരുന്നു.

എന്നാൽ, ഭൂമി കണ്ടെത്തി നൽകാത്തതിനാൽ ഈ തുക കൊടുവള്ളി ബിആർസിക്ക് കൈമാറി. തുടർന്ന് 2024 - 25 സാമ്പത്തിക വർഷവും വിദ്യാഭ്യാസ വകുപ്പ് കുന്നമംഗലം ബിആർസിയെ പരിഗണിച്ചങ്കിലും നിരാശയായിരുന്നു ഫലം. മണാശേരി ഗവ. യുപി സ്കൂളിലെ കെട്ടിടത്തിലാണ് നിലവിൽ ബിആർസി പ്രവർത്തിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥയിലാണെന്ന് അധ്യാപകർ പറയുന്നു.

മാത്രമല്ല പരമാവധി 50 പേർക്ക് ഇരിക്കാനുള്ള സൗകര്യം മാത്രമേ ഈ കെട്ടിടത്തിലുള്ളൂ. നൂറു പേരോളം പങ്കെടുക്കുന്ന, പ്രധാനാധ്യാപകരുടെ യോഗങ്ങൾ സ്വകാര്യ ഓഡിറ്റോറിയങ്ങൾ വാടകയ്ക്കെടുത്താണ് ബിആർസി നടത്തുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.

മിക്ക സർക്കാർ വിദ്യാലയങ്ങളിലും ഭൂമി ലഭ്യമാകാതെ വന്നതോടെ മുത്തേരി ഗവ. എൽപി സ്കൂളിൽ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചെങ്കിലും പ്രാദേശിക എതിർപ്പും സാങ്കേതിക പ്രശ്നങ്ങളും തിരിച്ചടിയാവുകയായിരുന്നു. മുത്തേരി ഗവ. എൽപി സ്കൂളിലെ ഭൂമി കെട്ടിടം നിർമിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇവിടെയുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാലെ ബിആർസി കെട്ടിടം നിർമിക്കാൻ സാധിക്കൂ.

ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസുകൾക്ക് സൗകര്യപ്രദമായ മുറികൾ കണ്ടെത്തിയാലെ ഈ കെട്ടിടം പൊളിച്ചു മാറ്റാൻ കഴിയൂ. ഭൂമി ലഭ്യമാക്കിയാൽ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ഉരാളുങ്കൽ തയാറുമാണ്.

Tags : Nattuvishesham DistrictNews DeepikaNews Construction

Recent News

Corehub Up