x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവിധ മേഖലകളുടെ വികസനം: കേന്ദ്ര ടൂറിസം മന്ത്രിക്ക് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

വെബ് ഡെസ്ക്
Published: July 30, 2026 10:47 PM IST | Updated: July 30, 2026 10:47 PM IST

കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

ചെങ്ങന്നൂർ: കേരളത്തിന്‍റെ ടൂറിസം, സാംസ്കാരിക, പൈതൃക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി വിശദമായ നിവേദനം സമർപ്പിച്ചു. കുട്ടനാടിനെ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്ന പദ്ധതികൾ ഉൾപ്പെടെ മധ്യതിരുവിതാംകൂറിന്‍റെ വികസനത്തിന് നിർണായകമാകുന്ന എട്ടോളം വൻകിട പദ്ധതി നിർദേശങ്ങളാണ് എംപി കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചത്.

ആവശ്യങ്ങളോട് കേന്ദ്രമന്ത്രി അനുഭാവപൂർവമാണ് പ്രതികരിച്ചതെന്നും ഓരോ പദ്ധതിക്കും വിശദമായ പദ്ധതിരേഖ (ഡിപിആർ) സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

പ്രധാന പദ്ധതി നിർദേശങ്ങൾ: കുട്ടനാടിന് ആഗോള അംഗീകാരം: യുനെസ്കോ-എഫ്എഒ അംഗീകാരമുള്ള കുട്ടനാട് ജിഐഎഎച്ച്എസ് മേഖലയെ യുഎൻ ടൂറിസം ബെസ്റ്റ് ടൂറിസം വില്ലേജസ് പ്രോഗ്രാമിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ശിപാർശ ചെയ്യുക. കൊട്ടാരക്കരയിൽ കഥകളി കേന്ദ്രം: കഥകളിയുടെ ജന്മനാടായ കൊട്ടാരക്കരയിൽ അന്താരാഷ്ട്ര നിലവാരമുള്ള സെന്‍റർ ഓഫ് എക്സലൻസ് ഫോർ കഥകളി സ്ഥാപിക്കുക.

മധ്യതിരുവിതാംകൂർ പൈത്യക ടൂറിസം സർക്യൂട്ട്: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന ആരാധനാലയങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് പ്രത്യേക പൈതൃക ടൂറിസം സർക്യൂട്ട് വികസിപ്പിക്കുക. മാവേലിക്കര ബുദ്ധ ജംഗ്ഷനും ഫൈൻ ആർട്സ് സെന്‍ററും: മാവേലിക്കര ബുദ്ധ ജംഗ്ഷനെ ദേശീയ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുക. രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സുമായി സഹകരിച്ച് മാവേലിക്കരയിൽ ഫൈൻ ആർട്സ് സെന്‍റർ ഓഫ് എക്സലൻസ് ആരംഭിക്കുക.

ദേശീയ ഉത്സവ പദവി: ആനയടി പൂരത്തിനും നീലംപേരൂർ പടയണിക്കും ദേശീയ സാംസ്കാരിക-പൈതൃക ടൂറിസം ഉത്സവ പദവി നൽകി പ്രോത്സാഹിപ്പിക്കുക. മാന്നാർ ബെൽ മെറ്റൽ വ്യവസായം: മാന്നാറിലെ പരമ്പരാഗത ഓട്ടുപാത്ര (ബെൽ മെറ്റൽ) വ്യവസായത്തിന്‍റെ പുനരുദ്ധാരണത്തിന് പ്രത്യേക സാമ്പത്തിക-വികസന പാക്കേജ് നടപ്പാക്കുക.
കേന്ദ്ര സഹായം ഉറപ്പുനൽകി: മധ്യതിരുവിതാംകൂറിലെ ഗ്രാമീണ ടൂറിസത്തിനും പൈതൃക സംരക്ഷണത്തിനും മുൻഗണന നൽകുന്ന നിർദേശങ്ങളാണ് എംപി സമർപ്പിച്ചതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം വിലയിരുത്തി. അനുയോജ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

സംസ്ഥാന സർക്കാരിന്‍റെ പങ്കാളിത്തം: ആ്യമായ പദ്ധതികിൽ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായി നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കും. സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന അനുയോജ്യമായ പ്രൊപ്പോസലുകൾക്ക് കേന്ദ്രത്തിന്‍റെ പൂർണ പിന്തുണ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ മേഖലയിൽ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഗ്രാമീണ ടൂറിസത്തിനും ഇത് വലിയ ഉണർവേകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.

Tags : Development NattuVishasham DistrictNews

Recent News

Corehub Up