അടയ്ക്കാത്തോട്–നാരങ്ങത്തട്ട്–ശാന്തിഗിരി റോഡരികിൽ തള്ളിയ മാലിന്യച്ചാക്കുകൾ പഞ്ചായത്തംഗം അബ്ദുൾ സലാം, കോൺഗ്രസ് നേതാവ് സോണി കട്ടക്കൽ എന്നിവരുടെ നേതൃത്വത്ത
കേളകം: പഞ്ചായത്ത് ബോധവത്കരണവും പരിശോധനകളും ശക്തമായി തുടരുമ്പോഴും പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നത് ആവർത്തിക്കുന്നു. അടയ്ക്കാത്തോട് -നാരങ്ങത്തട്ട് -ശാന്തിഗിരി റോഡരികിലാണ് ചാക്കുകളിലാക്കിയ നിലയിൽ വ്യാപകമായി മാലിന്യം തള്ളിയത്.
പ്ലാസ്റ്റിക് കുപ്പികളും അറവുമാലിന്യങ്ങളും ഉൾപ്പെടെ ദുർഗന്ധം വമിക്കുന്ന അവശിഷ്ടങ്ങളാണ് വഴിയോരങ്ങളിൽ ഉപേക്ഷിച്ചത്. പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവിഭാഗവും പിഴയീടാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് വീണ്ടും മാലിന്യം തള്ളൽ.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്തംഗം അബ്ദുൾ സലാം, കോൺഗ്രസ് നേതാവ് സോണി കട്ടക്കൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
മാലിന്യച്ചാക്കുകൾ തുറന്നു പരിശോധിച്ചതിൽ അടക്കാത്തോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യാപാര സ്ഥാപനത്തിലെ അവശിഷ്ടങ്ങളാണ് ഇവയെന്ന് വ്യക്തമായിട്ടുണ്ട്.
പൊതുജന ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ വരുംദിവസങ്ങളിൽ ഭാരമേറിയ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നിയമനടപടികൾ പഞ്ചായത്ത് ഹെൽത്ത് വിഭാഗം സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags : NattuVishesham DistrictNews