x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അകമലയിൽ വീണ്ടും കാട്ടാനഭീതി

വെബ് ഡെസ്ക്
Published: September 4, 2026 03:09 AM IST | Updated: September 4, 2026 03:09 AM IST

കാട്ടാന മറിച്ചിട്ട പന.

വടക്കാഞ്ചേരി: അകമലയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകനാശം വരുത്തി. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന മരങ്ങൾ കാട്ടാന കുത്തിമറിച്ചിടുകയായിരുന്നു.

പാതയോരത്തുള്ള പന, സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണത് പ്രദേശത്ത് കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. വൈദ്യുതിബന്ധവും താറുമാറായി. റോഡിലേക്ക് മറിഞ്ഞുവീണ ചില മരച്ചില്ലകൾ യാത്രക്കാർചേർന്ന് നീക്കംചെയ്തെങ്കിലും വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടക്കുന്ന പന വലിയപ്രതിസന്ധിയാണ്. സ്വകാര്യ വസ്തുവിലായതിനാലും വനമേഖലയോടുചേർന്നുള്ള പ്രദേശമായതിനാലും വനംവകുപ്പ് ഇടപെട്ട് മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

വിവരമറിഞ്ഞ് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.പി. മദനൻ, ഫോറസ്റ്റ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. കാട്ടാനകൾ നിരന്തരം ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭീഷണിയായ മരം ഉടൻ നീക്കംചെയ്യണമെന്നും കെ.പി. മദനൻ ആവശ്യപ്പെട്ടു.

 

Tags : wild elephants NattuVishasham DistrictNews

Recent News

Corehub Up