ഗോകുൽ, സന്ദീപ്, അനിൽ, കാളിമുത്തു.
കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ വാട്ടർ അഥോറിറ്റി മെയിന്റനൻസ് ജോലികൾക്കായി എത്തിച്ച ഒന്നരലക്ഷം രൂപയോളം വിലമതിക്കുന്ന കാസ്റ്റ് അയേൺ സ് പെഷൽസ് മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശികളായ ഈരാറ്റുവീട്ടിൽ ഗോകുൽ (36), ഭഗവതിപ്പറമ്പിൽ വീട്ടിൽ സന്ദീപ് (41) എന്നിവരെയും മോഷണമുതലുകൾ വാങ്ങിയ രണ്ട് ആക്രിക്കട ഉടമകളായ വലപ്പാട് കഴിമ്പ്രം സ്വദേശി പുതുവീട്ടിൽ അനിൽ (46), തമിഴ്നാട് പൊള്ളാച്ചി സ്വദേശി കാളിമുത്തു (57) എന്നിവരെ യുമാണു കയ്പമംഗലം പോലീസ് അറസ്റ്റുചെയ്തത്.
ഗോകുൽ, സന്ദീപ് എന്നിവർ ചേർന്ന് മോഷ്ടിച്ച കാസ്റ്റ് അയൺ സ്പെഷൽസ് അനിൽ, കാളിമുത്തു എന്നിവവരുടെ ആക്രിക്കടകളിലാണു വിറ്റിരുന്നത്. എടത്തിരുത്തി പഞ്ചായ ത്തിലെ വാട്ടർ ലീക്ക് മെയിന്റനൻസ് ജോലികൾക്കായി എത്തിച്ച 1,44,535 രൂപ വിലവരുന്ന സാമഗ്രികളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. പോലീസ് നടത്തിയ അന്വേഷ ണത്തിൽ ഈ കടകളിൽ നിന്നും മോഷണമുതലുകൾ കണ്ടെത്തുകയായിരുന്നു.
മോഷണംപോയ സാധനങ്ങളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇവ വാങ്ങിയതിനാണ് അനിലിനെയും കാളിമുത്തുവിനെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പരിസരപ്രദേശങ്ങളിൽനിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. പ്രതികൾ ചെന്ത്രാപ്പിന്നി, പുളിഞ്ചോട്, പാലപ്പെട്ടി എന്നീ സ്ഥലങ്ങളിലെ ആക്രിക്കടകളിൽ വില്പന നടത്തിയിരുന്ന മോഷണമുതലുകൾ കണ്ടെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ പ്രതികളെ ഹാജരാക്കി.
കയ്പമംഗലം എസ്എച്ച്ഒ ബിജിത്ത്, എസ്ഐ ഫാതിൽ റഹ്മാൻ, ജിഎസ്ഐ ജെയ്സൻ, ജിഎഎസ്ഐമാരായ ജോബി, രമേഷ്, ജിഎസ്സിപിഒമാരായ സുനിൽകുമാർ, ജോസഫ്, സിനോജ്, റഹിം, സിപിഒ ശരത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.