x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിരവധി കേസിൽ പ്രതിയായ മുഹമ്മദ് നിസാമിനെതിരേ കാപ്പ ചുമത്തി

വെബ് ഡെസ്ക്
Published: September 12, 2026 04:04 AM IST | Updated: September 12, 2026 04:04 AM IST

മുഹമ്മദ് നിസാം

വണ്ടൂർ: അർജുൻ ആയങ്കിയുടെ കൂട്ടാളിയും കൊലപാതക കേസ് പ്രതിയുമായ എടവണ്ണ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ ഹൗസിൽ മുഹമ്മദ് നിസാമിനെയാണ് (37) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടികൊണ്ടുപോകൽ, എടവണ്ണ റിദാൻ ഫാസിൽ കൊലപാതക കേസ്, സ്വർണക്കടത്ത്, കൊലപാതകശ്രമം തുടങ്ങിയ 13 കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി. ഡിഐജിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആണ് ഉത്തരവിട്ടത്.

തുടർച്ചായ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാലാണ് കാപ്പ ചുമത്തിയത്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് വണ്ടൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വണ്ടൂർ സിഐ ഇ. ഗോപകുമാർ, എടവണ്ണ എസ്ഐ വാസുദേവൻ ഓട്ടുപാറ, എഎസ്ഐ സുനിത, എസ്‌സിപിഒ സുബിൻ, സിപിഒ ദാസ് ഫെർണാണ്ടസ്, നജീബ്, സക്കീർ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags : District News Nattuvishesham KAAPA Mohammed Nisham

Recent News

Corehub Up