x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടനാട് സീറ്റ്: കെപിസിസിയില്‍ സമ്മര്‍ദമേറുന്നു; വിട്ടുവീഴ്ചയില്ലെന്ന് കേരള കോണ്‍ഗ്രസ്


Published: March 12, 2026 05:34 AM IST | Updated: March 12, 2026 05:34 AM IST

എടത്വ: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. കോണ്‍ഗ്രസ് പ്രാദേശിക ഘടകം സീറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെപിസിസിയില്‍ സമ്മര്‍ദ്ദമേറുന്നു. വിട്ടുവീഴ്ചയില്ലന്ന് കേരളാ കോണ്‍ഗ്രസ്.

1965 മുതല്‍ കേരളാ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമുള്ള കുട്ടനാട്ടില്‍ നിലവില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പാണ് സീറ്റ് കൈവശം വെച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ കേരളാ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ റെജി ചെറിയാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ച് കളത്തില്‍ ഇറങ്ങിയിരുന്നു.

കേരളാ കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുന്ന കുട്ടനാട്ടില്‍ സീറ്റ് നഷ്ടപ്പെടുത്തരുതെന്ന പ്രാദേശിക ഘടകം ജില്ല ഘടകത്തോട് ആവശ്യപ്പെട്ടതോടു കൂടിയാണ് വിവാദം തല പൊക്കിയത്. 2021 ല്‍ നടന്ന തെരഞ്ഞെടുപ്പിലും സമാന വിഷയം ഉയര്‍ന്നു വന്നിരുന്നു. യുഡിഎഫ് തീരുമാനത്തില്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കുകയും ചെയ്തിരുന്നു. എന്നല്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തോമസ് കെ. തോമസിനോട് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. ജേക്കബ് എബ്രഹാം പരാജയപ്പെട്ടു. ഡിസിസി മുതല്‍ എഐസിസി വരെയുള്ള നേതാക്കളോട് പ്രാദേശിക ഘടകം സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

കെപിസിസിയില്‍ സമ്മിശ്ര പ്രതികരണമാണ് നടക്കുന്നത്. ഇക്കുറി കുട്ടനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കണമെന്ന് പ്രതിപക്ഷ നേതാവ് താല്‍പര്യപ്പെട്ടതായി സൂചനയുണ്ട്. അതേസമയം കെപിപിസിയിലേയും എഐസിസിയിലെയും മുതിര്‍ന്ന നേതാക്കന്മാര്‍ പച്ചക്കൊടി നല്‍കിയിട്ടില്ല.

യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. സീറ്റ് വിവാദം ചര്‍ച്ച ചെയ്യാതെ നീണ്ടുപോകുമ്പോഴും റെജി ചെറിയാന്‍ കോര്‍ണര്‍ യോഗങ്ങള്‍ വിളിച്ചുകുട്ടുകയും മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസില്‍ അഞ്ചോളം നേതാക്കള്‍ സീറ്റ് മോഹവുമായി രംഗത്തുണ്ട്.

എഐസിസി അംഗം അഡ്വ. അനില്‍ ബോസ്, ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ്, ജെഎന്‍യു മുന്‍ പ്രസിഡന്‍റ് ഡോ. സിമി ജോസഫ് എന്നിവരുടെ പേരുകളാണ് പരിഗണന പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. അഡ്വ. അനില്‍ ബോസും ഡോ. സിമി ജോസഫും എഐസിസിയുമായി ബന്ധം പുലര്‍ത്തുന്നവരാണെങ്കില്‍ പ്രാദേശിക തലത്തില്‍ സജി ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നവരും നിരവധിയുണ്ട്. ക്രൈസ്തവ, ഈഴവ വോട്ടുകള്‍ വിഘടിച്ചു പോകാതെ തെരഞ്ഞെടുപ്പിനെ അഭിമുഖരിക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നത്.

കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കിയാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നവരെ ആശ്രയിച്ചാകും സീറ്റ് നല്‍കുന്നത്. എന്‍ഡിഎയില്‍ തുഷാര്‍ വെള്ളാപ്പള്ളി എത്തിയാല്‍ സജി ജോസഫിനോ ഡോ. സിമി ജോസഫിനോ മുന്‍തൂക്കം നല്‍കും. ചില പ്രാദേശിക നേതാക്കളും സീറ്റിനായി മുറവിളി കൂട്ടുന്നുണ്ട്.

യുഡിഎഫിലെ പടലപിണക്കം മുന്‍കൂട്ടി കണ്ട് വെച്ചൊഴിഞ്ഞ സീറ്റ് തോമസ് കെ. തോമസ് വീണ്ടും ചോദിച്ചു വാങ്ങിയിരുന്നു. പ്രചരണത്തിന് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും നിലവില്‍ എംഎല്‍എ തോമസ് കെ. തോമസ് പ്രചരണവുമായി മുന്നോട്ടു പോകുകയാണ്. മണ്ഡലത്തില്‍ സജീവമായി എംഎല്‍എ ഇടപെടുന്നുണ്ട്. വരും ദിസങ്ങളില്‍ കളം വ്യക്തമാകുമെന്നാണ് യുഡിഎഫ് നല്‍കുന്ന സൂചന.

Tags : nattu visheshsam Kuttanad seat Pressure mounts KPCC

Recent News

Corehub Up