x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈപ്പ് പൊട്ടി; റോഡില്‍ കുടിവെള്ളമൊഴുകുന്നു


Published: January 20, 2026 12:39 AM IST | Updated: January 20, 2026 12:39 AM IST

‌ഇരിങ്ങാലക്കുട: ഠാണ - ബസ് സ്റ്റാന്‍ഡ് റോഡില്‍ കച്ചേരിവളപ്പിനുസമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങി ഒരാഴ്ചയായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ല.

ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന ഏറെ ജനത്തിരക്കുള്ള റോഡ് മുഴുവന്‍സമയവും വെള്ളക്കെട്ടായ അവസ്ഥയാണ്. പള്ളിവേട്ട ആല്‍ത്തറ പരിസരത്ത് വെള്ളംകെട്ടിനിന്ന് ഈ ഭാഗത്ത് റോഡിലെ ടൈലുകള്‍ ഇളകിത്തുടങ്ങി. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍പോകുന്ന സമയത്ത് കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് വെള്ളംതെറിക്കുന്നതും പതിവായി.

പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തണമെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിച്ചു.

വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. ഷോളയാര്‍ - മതിലകം സംസ്ഥാനപാതയില്‍ പതിയാംകുളങ്ങര ക്ഷേത്രം റോഡ് കഴിഞ്ഞ് അരിപ്പാലം സെന്‍ററിലേക്കുപോകുന്ന ഭാഗത്താണ് മൂന്നുകുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.

വെള്ളാങ്ങല്ലൂര്‍ റോഡില്‍ കല്‍പ്പറമ്പ് സങ്കേതത്തിലെ വാട്ടര്‍ ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനാണ് കഴിഞ്ഞദിവസം പൊട്ടിയത്. തുടര്‍ന്നാണ് കുഴികള്‍ രൂപപ്പെട്ടത്. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ വെള്ളാങ്ങല്ലൂരില്‍നിന്ന് തിരിഞ്ഞ് അരിപ്പാലം വഴിയാണ് വാഹനങ്ങള്‍ ഇരിങ്ങാലക്കുടയിലേക്ക് പോകുന്നത്.

വാഹനത്തിരക്കുമൂലം പൈപ്പുപൊട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ റോഡില്‍നിന്ന് മെറ്റലും ടാറും അടര്‍ന്നുപോയി വലിയ കുഴികള്‍ രൂപം കൊള്ളുകയായിരുന്നു. പമ്പിംഗ് നിര്‍ത്തിയെങ്കിലും ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Tags : Pipe bursts nattuvishesham local news

Recent News

Corehub Up