നെടുമങ്ങാട്: കേസ് പരിഗണിക്കുന്നതിനിടെ പോക് സോ കേസ് പ്രതി കോടതിയിൽനിന്നു രക്ഷപ്പെട്ടു. നെടുമങ്ങാട് അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ നിതിൻ രാജ് (ജിത്തു-31) ആണ് നെടുമങ്ങാട് പോക്സോ കോടതിയിൽനിന്ന് ഓടി രക്ഷപ്പെട്ടത് .
2022-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലാം പ്രതിയായ നിതിൻ രാജ് ഒളിവിലായിരുന്നു. ഇന്നലെ കോടതിയിൽ അഭിഭാഷകനൊപ്പം ജാമ്യമെടുക്കാൻ എത്തിയതായിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ നിതിൻ രാജിനോട് ജഡ്ജി ചില ചോദ്യങ്ങൾ ചോദിച്ചു.
ഇതിനു നിതിൻരാജ് മറുപടി പറയുകയും ചെയ്തു. പിന്നാലെ ജഡ്ജി പ്രതിയെ റിമാൻഡ് ചെയ്യുകയും ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ് തു. ഇതുകേട്ട നിതിൻ രാജ് ഇറങ്ങി ഓടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഒന്നാം പ്രതി ജിബിനും രണ്ടാം പ്രതി ജോൺസനും റിമാൻഡിലും മൂന്നാം പ്രതി മണികണ്ഠൻ ഒളിവിലുമാണ്.
Tags : Nattuvishesham Districtnews