x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കായികമേഖലയില്‍ ജില്ലയ്ക്കു മുന്തിയ പരിഗണന നല്‍കും: മന്ത്രി ജനീഷ്

വെബ് ഡെസ്ക്
Published: July 29, 2026 02:45 AM IST | Updated: July 29, 2026 02:45 AM IST

മന്ത്രി ഒ.ജെ. ജനീഷിന് ഡിസിസി പ്രസിഡന്‍റ് ഉപഹാരം നല്‍കുന്നു.

കാസര്‍ഗോഡ്: കായികരംഗത്ത് കാസര്‍ഗോഡ് ജില്ലയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. ഡിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ജില്ലയില്‍ വേണ്ടത്ര സ്ഥലം ലഭ്യമാക്കാനുള്ള സാഹചര്യങ്ങളുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വരെ ഉണ്ടാക്കാനുള്ള മെച്ചപ്പെട്ട അവസരങ്ങള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളുടെ കൂടി താല്‍പര്യങ്ങള്‍ മുതലെടുത്താല്‍ നമുക്ക് ഏറെ നേട്ടങ്ങള്‍ കായികതലത്തില്‍ ഉണ്ടാക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം പല കാര്യത്തിലും നമ്മെ പിന്നോക്കം വലിച്ചിരിക്കുന്നു. കായികതാരങ്ങള്‍ക്കുള്ള പ്രൈസ് മണി പോലും എട്ടുവര്‍ഷമായി മുടങ്ങികിടക്കുന്നു. യുവജന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള അലവന്‍സും വര്‍ഷങ്ങളായി മടങ്ങിക്കിടക്കുന്നു. കായിക താരങ്ങള്‍ക്കുള്ള പ്രൈസ്മണി വിതരണത്തിന് യുഡിഎഫ് സര്‍ക്കാര്‍ എട്ടുകോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരന്‍, സോമശേഖര ഷേണി, കെ.വി. ശശിധരന്‍, കെ. ഖാലിദ്, കെ. ലക്ഷ്മണപ്രഭു, ശ്രീജിത് മാടക്കല്ല്, ജോമോന്‍ ജോസ്, കാര്‍ത്തികേയന്‍ പെരിയ, മിഥുന്‍ മോഹന്‍, മനാഫ് നുള്ളിപ്പാടി, ഉനൈസ് ബേഡകം, എം. രാജീവന്‍ നമ്പ്യാര്‍, ലോക്‌നാഥ് ഷെട്ടി, ജവാദ് പുത്തൂര്‍, അര്‍ജുനന്‍ തായലങ്ങാടി, വിനോദ് അച്ചാംതുരുത്തി എന്നിവര്‍ പ്രസംഗിച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Priority

Recent News

Corehub Up