x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയം മെഡിക്കൽ കോളജിൽ അനാഥരോഗികളുടെ എണ്ണം വർധിക്കുന്നു


Published: June 15, 2026 07:27 AM IST | Updated: June 15, 2026 07:27 AM IST

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്ന അനാഥ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ 30 ലധികം അനാഥ രോഗികള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എറണാകുളം മെഡിക്കല്‍ കോളജ്, എറണാകുളം ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികളെ കുടുതലായും കോട്ടയത്ത് എത്തിക്കുന്നത്.

ബന്ധുക്കളില്ലാത്ത രോഗികളെ പൂര്‍ണമായും 108 ആംബൂലസില്‍ എറണാകുളത്ത് നിന്നും ഇവിടേക്ക് തള്ളുകയാണെന്നും പരാതിയുണ്ട്. ഈ രോഗികളുടെ ഉത്തരവാദിത്തം പിന്നീട് ആശുപത്രിയിലെ നോ ബൈ സ്റ്റാന്‍ഡേഴ്‌സ് യൂണിറ്റിന്‍റെ ചുമതലയിലാണ്. ഇവരില്‍ പലര്‍ക്കും ബന്ധുക്കളുണ്ട്. നോ ബൈ സ്റ്റാന്‍ഡേഴ്‌സ് യൂണിറ്റിന്‍റെ ചുമതലയുള്ള നഴ്‌സ് രോഗികള്‍ നല്‍കുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാലും ബന്ധുക്കള്‍ പരിപാലനത്തിന് എത്താറില്ല. പിന്നീട് അനാഥ രോഗികളുടെ എല്ലാ കാര്യങ്ങളും ഈ യൂണിറ്റിന്‍റെ നേതൃത്വത്തിലായിരിക്കും നടക്കുക.

എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത രോഗിയാണെങ്കില്‍ ഇവരുടെ പ്രാഥമിക കൃത്യം അടക്കമുള്ള കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ കുടുംബശ്രീയില്‍ നിന്നും ആശുപത്രി വികസന സമിതി മുഖേന ആറു ജീവനക്കാരെ ഏര്‍പ്പെടുത്തിട്ടുണ്ട്. ചികിത്സയും മരുന്നും ആശുപത്രിയില്‍ നിന്നും നല്‍കും. ഇവര്‍ക്ക് ചായ അടക്കമുള്ള ഭക്ഷണ കാര്യങ്ങള്‍ എത്തിച്ചു നല്‍കുന്നത് നവജീവന്‍ ട്രസ്റ്റാണ്. എഴുന്നേറ്റ് നടക്കാന്‍ കഴിയുന്ന രോഗികളാണെങ്കില്‍ ആശുപത്രി കോമ്പൗണ്ടില്‍ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങി കഴിക്കും.

ആശുപത്രി വാര്‍ഡുകളിലില്ലാത്ത മരുന്നുകള്‍ നവജീവന്‍ രോഗികള്‍ക്ക് വാങ്ങി നല്‍കും. രോഗികള്‍ സുഖം പ്രാപിക്കുന്നതോടെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുന്നോടിയായി ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടാലും അവര്‍ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ്. തുടര്‍ന്ന് ഇവരെ റഫര്‍ ചെയ്ത ആശുപത്രിയിലേക്ക് തന്നെ തുടര്‍ ചികിത്സയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. ഇതിനുള്ള ആംബുലന്‍സ് ചാര്‍ജ് ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്നാണ് മുടക്കുന്നത്. അനാഥരോഗി മരണപ്പെടുകയാണെങ്കില്‍ ബന്ധുക്കളെ വിവരം അറിയിച്ചാല്‍ ചിലര്‍ വന്ന് മൃതദേഹം ഏറ്റുവാങ്ങും. എന്നാല്‍ ഭൂരിപക്ഷം രോഗികളുടെയും ബന്ധുക്കള്‍ എത്താറില്ല. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

നിശ്ചിത കാലവധിക്കുശേഷം പോലീസും ആശുപത്രി അധികൃതരും മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികളെടുക്കും. വാഹനപകടത്തില്‍പ്പെട്ട രോഗികളാണ് മരിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട പോലീസിനെ വിവരം അറിയിക്കും. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up