x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഷണക്കേസ് പ്രതി അക്രമാസക്തനായി, പൊലിസുകാരന് പരിക്ക്

വെബ് ഡെസ്ക്
Published: September 16, 2026 02:36 AM IST | Updated: September 16, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നടക്കാവ് പൊലിസ് സ്‌റ്റേഷന്‍പരിധിയിലെ സ്ഥാപനത്തില്‍ മോഷണം നടത്തിയ മക്കട ചെറുകുളം സ്വദേശി കൂലേരിമീത്തല്‍ വീട്ടില്‍ ധനേഷിനെ (32) പൊലിസും സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പിടികൂടി. അക്രമാസക്തനായ പ്രതി നടത്തിയ പരാക്രമത്തില്‍ പൊലിസുകാരന് പരിക്കേറ്റു.

കഴിഞ്ഞമാസം 24ന് വൈഎംസിഎ ക്രോസ് റോഡിലുള്ള കെടിസിയുടെ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ പ്രതി 5,25,000 രൂപയോളം വിലവരുന്ന ഡോറുകളും ഇലക്ട്രിക് കേബിളും മറ്റ് പകരണങ്ങളും മോഷ്ടിക്കുകയായിരുന്നു.

മെയിന്‍ ഷോറൂമിന്‍റെ മുന്‍ഭാഗത്തെ ജിപ്‌സം ബോര്‍ഡ് സീലീംഗ് മുഴുവനായി തകര്‍ക്കുകയും ചെയ്തു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. രാത്രിയില്‍ വൈദ്യപരിശോധന നടത്താന്‍ ബീച്ച് ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് പ്രതി അക്രമാസക്തനായത്. പൊലിസ് ജീപ്പിന്‍റെ സൈഡ് ഗ്ലാസ് ചവിട്ടി പൊട്ടിച്ചു. പൊലിസുകാരന്‍റെ കണ്ണിലും നെഞ്ചിലും ചില്ല് തറച്ച് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേ മോഷണത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും നിരവധി കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up