x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർഷികമേഖല തകർത്തവരെ പരാജയപ്പെടുത്തണം: കർഷക ഫെഡറേഷൻ


Published: March 26, 2026 10:13 PM IST | Updated: March 26, 2026 10:13 PM IST

അമ്പലപ്പുഴ: സംസ്ഥാനത്തെ കാർഷിക മേഖല തകർത്ത് അനാഥമാക്കിയ ഇടതുപക്ഷ മുന്നണിയെ പരാജയപ്പെടുത്തണമെന്ന് നെൽക്കർഷകരോട് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാനസമിതി യോഗം അഭ്യർഥിച്ചു. 

നെൽകർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് നാളുകളായി നടന്നുവരുന്നത്. സബ്സിഡികൾ വിതരണം ചെയ്യുന്നതിൽ അനാവശ്യമായ കാലതാമസം ഉണ്ടാക്കുക, പ്രഖ്യാപിക്കുന്ന സഹായവാഗ്ദാനങ്ങൾ നൽകാതെ മനഃപൂർവം താമസിപ്പിക്കുക, ആവശ്യത്തിനുള്ള യന്ത്രസഹായങ്ങൾ എത്തിക്കാതിരിക്കുക, നെല്ല്  സംഭരണത്തെ സംബന്ധിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാതെയുള്ള  കൃഷി വകുപ്പിന്‍റെയും സിവിൽ സപ്ലൈസ് വകുപ്പിന്‍റെയും പ്രവർത്തന രീതികൾ, സംഭരിച്ച നെല്ലിന്‍റെ വില സമയാസമയത്ത് വിതരണം ചെയ്യാതിരിക്കുക തുടങ്ങി കർഷകരെ ദ്രോഹകരമായി ബാധിക്കുന്ന നിരവധി വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എൽഡിഎഫിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് കർഷക ഫെഡറേഷൻ പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തു ബേബി പാറക്കാടൻ പറഞ്ഞു.

 അമ്പലപ്പുഴയിൽ കൂടിയ കർഷക ഫെഡറേഷൻ യോഗത്തിൽ വർക്കിംഗ് പ്രസിഡന്‍റ് ആന്‍റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം, ബിനു പാട്ടത്തിൽ നെടുംപുറം, ജേക്കബ് എട്ടുവറയിൽ,  രാജൻ മേപ്രാൽ, ജോർജ് തോമസ്, അബൂബക്കർ മാന്നാർ, തോമസ് ജോൺ പുന്നമട, ജോ നെടുമങ്ങാട്,  സി. കുരിയൻ വെളിയനാട്, പൗലോസ് അരൂക്കുറ്റി എന്നിവർ പ്രസം ഗിച്ചു.

Tags : agricultural sector nattuvishesham local news

Recent News

Corehub Up