തൃശൂർ: ജില്ലയിലെ ഓട്ടുകന്പനി തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കാൻ ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ വിളിച്ചുചേർത്ത അനുരഞ്ജനചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
20 ശതമാനം ബോണസ് വേണമെന്ന നിലപാടിൽ യൂണിയനുകളും മിനിമം ബോണസ് മാത്രമേ നൽകാനാകൂവെന്ന് ഉടമകളും ഉറച്ചുനിന്നതോടെ ലേബർ ഓഫീസർ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു. പത്തിനു വീണ്ടും ചർച്ച നടക്കും.
തൊഴിലാളികൾക്കുവേണ്ടി എ.വി. ചന്ദ്രൻ, എൻ.എൻ. ദിവാകരൻ (സിഐടിയു), ആന്റണി കുറ്റൂക്കാരൻ (ഐഎൻടിയുസി), പി.ജി. മോഹനൻ, കെ.എം. അക്ബർ (എഐടിയുസി), പി. ഗോപിനാഥൻ (ബിഎംഎസ്) എന്നിവരും ഉടമകൾക്കുവേണ്ടി സെൻട്രൽ കേരള ടൈൽ മനുഫാക്ച്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ജെ മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്, ട്രഷറർ രാമദാസ് എന്നിവരും പങ്കെടുത്തു.