x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അശാസ്ത്രീയ റോഡ് നിര്‍മാണം - വള്ളിക്കെട്ടായി വെള്ളക്കെട്ട്

വെബ്ഡെസ്ക്
Published: August 5, 2026 03:53 AM IST | Updated: August 5, 2026 03:53 AM IST

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് താഴ്ന്നിട്ടും തൃക്ക റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നു.

മൂവാറ്റുപുഴ : മഴ കുറഞ്ഞ് പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടും മൂവാറ്റുപുഴ നഗരസഭ തൃക്ക ഭാഗത്തെ കുടുംബങ്ങള്‍ ദിവസങ്ങളായി രൂക്ഷമായ വെള്ളക്കെട്ടിന്‍റെ ദുരിതത്തിലാണ്. പ്രദേശത്തെ പുഴയുമായി ബന്ധിപ്പിക്കുന്ന റോഡിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് വെള്ളക്കെട്ട് ഒഴിയാതെ നില്‍ക്കാന്‍ പ്രധാന കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

പുഴയില്‍ നിന്ന് വെള്ളം കയറാന്‍ എളുപ്പമാണെങ്കിലും ജലനിരപ്പ് താഴുമ്പോള്‍ തിരികെ പുഴയിലേക്ക് ഒഴുകിപ്പോകാന്‍ വഴിയില്ലാത്ത വിധത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് വീടുകളില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുന്നത്.

അടിയന്തര ചികിത്സയ്‌ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങണമെങ്കില്‍ വെള്ളത്തിലൂടെ നടക്കേണ്ട സാഹചര്യമാണ്. പ്രദേശവാസികള്‍ക്ക് ഉപയോഗിക്കാന്‍ മറ്റ് വഴികളോ ഇടവഴികളോ ഇല്ല. ചുറ്റും സ്വകാര്യ വസ്തുക്കളായതിനാല്‍ സുരക്ഷിതമായ മറ്റ് യാത്രമാര്‍ഗങ്ങളും ലഭ്യമല്ല. ദേശീയപാതയെ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡായതിനാല്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസേന ഇതുവഴി ദുരിത യാത്ര നടത്തുന്നത്.

2018-ലെ മഹാപ്രളയത്തില്‍ ഈ പ്രദേശത്തെ വെള്ളം പൂര്‍ണമായും ഒഴുകി പോകാന്‍ ഒന്നര മാസത്തോളമെടുത്തിരുന്നു. അതിനുശേഷം ഓരോ മഴക്കാലത്തും ദുരിതം ആവര്‍ത്തിക്കുകയാണ്. ജനപ്രതിനിധികളെയും നഗരസഭാ അധികൃതരെയും വര്‍ഷങ്ങളായി വിഷയം ധരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ശാശ്വത പരിഹാരമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ദുരിതത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണാന്‍ നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും ഉടന്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags : Nattuvishesham DistrictNews DeepikaNews Waterlogging

Recent News

Corehub Up