മരിച്ച ആമിന ബീവി
കോന്നി: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആമിനബീവി(31)യാണ് മരിച്ചത്.
പത്തനാപുരം കുന്നിക്കോട്,വയനപ്പുരവീട്ടില്, താഹാ ഉസ്താദിന്റെ കളും കൊല്ലം നെടുന്പന കിണറുവിളയില്‍ സക്കറിയയുടെ ഭാര്യയുമാണ് മരിച്ച ആമിനബീവി. പ്രമാടം ഫാമിലി ഹെല്‍ത്ത് സെന്ററിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടറാണ്്.
ഇന്നലെഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. പുനലൂര്‍ ഭാഗത്തുനിന്ന് എരുമേലിയിലേക്കു പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആമിനബീവി സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൊല്ലന്‍പടി എസ്എന്‍വി എല്‍പി സ്കൂളിനു മുന്നിലാണ് അപകടം നടന്നത്. കഴുത്തിന് സാരമായി പരിക്കേറ്റ ആമിനയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം കോന്നി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കോന്നി പൊലിസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.