Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ പൂർണ അധികാരം കേരളത്തിന്; തമിഴ്നാടിന്റേതു കടന്നുകയറ്റം
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ പൂർണ അധികാരം കേരളത്തിനു മാത്രമാണെന്നും ഏതു കരാറിന്റെ പേരിലാണെങ്കിലും തമിഴ്നാട് കാണിക്കുന്നതു കടന്നു കയറ്റമാണെന്നും അഡ്വ.റസൽ ജോയി. മുല്ലപ്പെരിയാർ വിഷയത്തിൽ ധീരമായ നിലപാടു സ്വീകരിച്ച് സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടിയ അദ്ദേഹത്തെ തേടി നിരവധി വിളികളാണ് എത്തുന്നത്. റസൽ ജോയിയുടെ പോരാട്ടത്തിന്റെ കഥ സൺഡേ ദീപികയിലൂടെ പുറത്തുവന്നതോടെയാണ് അദ്ദേഹത്തെ കേരളം അന്വേഷിച്ചുതുടങ്ങിയത്.
മൗനം ദുരൂഹം
ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം കേരളത്തിന്റെ അവകാശമാണെന്നും അതിൽ കൈകടത്താൻ മറ്റൊരു സംസ്ഥാനത്തിന് അധികാരമില്ലെന്നും റസൽ ജോയിപറയുന്നു. ഭരണഘടനയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമുള്ള വിവേചന അധികാരം നിർവചിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിനുള്ളിൽ കടന്നു കയറി അധികാരം കാണിക്കുന്നതിനെ കടന്നുകയറ്റമെന്നേ പറയാൻ കഴിയൂ. ഇതു ഫെഡറൽ സംവിധാനത്തിന് എതിരാണ്. മുല്ലപ്പെരിയാർ പൂർണമായും കേരളത്തിലാണ്. കരാർപ്രകാരമുള്ള വെള്ളം കൊടുക്കുന്നതിനൊന്നും കേരളം എതിരല്ല.
എന്നാൽ, കേരളത്തിനുള്ളിൽ കയറി അധികാരം കാണിച്ചിട്ടും മുല്ലപ്പെരിയാർ തമിഴ്നാടിന്റേതാണെന്നു പറഞ്ഞിട്ടും കേരളം മൗനം പാലിക്കുന്നതാണ് അതിശയിപ്പിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനുള്ളിൽ കടന്നു കയറുന്നതിനെ കേരള സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യണമായിരുന്നു. എന്തുകൊണ്ടാണ് ഇവരെല്ലാം മൗനം പാലിക്കുന്നതെന്നു മാത്രം മനസിലാകുന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ പൂർണ അവകാശം കേരളത്തിനു കിട്ടണം.- അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര സംഘം
മുല്ലപ്പെരിയാർ വിഷയത്തിൽ അന്താരാഷ്ട്രവിദഗ്ധസംഘം മുല്ലപ്പെരിയാറിലെത്തി ഡീ കമ്മീഷൻ ചെയ്യുന്നതാണ് എന്റെ സ്വപ്നം. അതുകൊണ്ടു മാത്രമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ അണക്കെട്ടിന്റെ ഡീകമ്മീഷൻ തീയതി നിശ്ചയിക്കണമെന്നു ഹർജി കൊടുത്തിരിക്കുന്നത്. അന്താരാഷ്ട്ര വിദഗ്ധസമിതി പരിശോധിച്ചിട്ട് ആയുസ് കഴിഞ്ഞ ഡാം സുരക്ഷിതമാണെന്നു പറയട്ടെ. അന്താരാഷ്ട്ര വിദഗ്ധ സമിതിയെ സുപ്രീംകോടതിയോ കേന്ദ്രസർക്കാരോ വിളിക്കട്ടെ. അങ്ങനൊരു വിദഗ്ധസമിതി വന്നാൽ ഈ ഡാം സുരക്ഷിതമാണെന്നു പറയില്ല.
സുപ്രീംകോടതിയെ പോലും ധിക്കരിക്കുന്ന നിലപാടാണു തമിഴ്നാട് സ്വീകരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ 144 അടി വെള്ളമെത്തിയപ്പോഴാണ് 142 അടിയെന്നു കള്ളം പറഞ്ഞത്. ഈ കള്ളം പറയുന്നതു സുപ്രീംകോടതിയിലാണെന്നും കൂടി അറിയണം. അവരുടെ നേട്ടത്തിനു വേണ്ടി ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്പിക്കാൻ പോലും ഇവർ തയാറാകില്ല - അദ്ദേഹം പറഞ്ഞു.
എംഎൽഎമാർ വിളിച്ചു
ദീപിക വാർത്ത പുറത്തു വന്നതോടെ സംസ്ഥാനത്തെ ഏതാനും എംഎൽഎമാർ ബന്ധപ്പെട്ടിരുന്നു. അവർ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിൽ വിഷയം എത്തിക്കാമെന്നും അവർ പറഞ്ഞു കഴിഞ്ഞു. ഞാൻ 140 എംഎൽഎമാരെയും വിളിക്കും. സഹായം അഭ്യർഥിക്കും. എനിക്കു വേണ്ടിയല്ല, നമ്മുടെ നാടിനുവേണ്ടിയാണ് ജനപ്രതിനിധികളുടെ സഹായം തേടുന്നത്. ജനങ്ങളുടെ പ്രാർഥനയും പിന്തുണയും എനിക്കു സഹായമായി ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഒന്നിച്ചു നിൽക്കുന്ന ഒരു അവസരം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു.
പിന്തുണച്ചില്ല
ആറുമാസം മുന്പ് എന്റെ കേസിൽ അന്താരാഷ്ട്ര നിലവാരമുള്ള ദുരന്ത നിവാരണ സമിതികൾ രൂപീകരിച്ചു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നു സുപ്രീം കോടതി കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസർക്കാരിനോടും ഉത്തരിവിട്ടിരുന്നു. ഇതിന്റെ കോപ്പി എംഎൽഎമാർക്ക് അയച്ചു കൊടുക്കുകയും നേരിട്ടു വിഷയം സംസാരിക്കുകയും ചെയ്തിട്ടും ആരുടെയും പിന്തുണ കിട്ടിയില്ലെന്നതു സങ്കടകരമാണ്.
അഭിനന്ദനപ്രവാഹം
മുല്ലപ്പെരിയാർ വിഷയത്തിൽ റസൽ ജോയിയുടെ വെളിപ്പെടുത്തൽ സൺഡേ ദീപികയിൽ വന്നതോടെ അദ്ദേഹത്തെ തേടി അഭിനന്ദനപ്രവാഹമാണ്. മുല്ലപ്പെരിയാർ വിഷയം സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. ദീപികയിലേക്കു റസൽ ജോയിയുടെ ഫോണ് നന്പരുകൾ അന്വേഷിച്ചു നിരവധി വിളികളാണ് എത്തുന്നത്. ഈ വിഷയം ജനഹൃദയങ്ങളിൽ എത്തിക്കാൻ പരിശ്രമിച്ച ദീപികയോടു കേരളം കടപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ മാധ്യമധർമമാണു ദീപിക നിറവേറ്റുന്നത്. ഈവിഷയത്തിൽനിന്നും ഒരിക്കലും പിന്നോട്ടില്ല.
എന്നോടൊപ്പം കേരളജനത മുഴുവനുണ്ടെന്ന തിരിച്ചറിവ് ശക്തിപകരുന്നു. സാധാരണക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ജനവിഭാഗം ഇതിനകം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതെന്റെ നിയോഗമാണ്. മുല്ലപ്പെരിയാർ എന്ന ഡാമിന്റെ നിലനിൽപിന്റെ പ്രശ്നം മാത്രമല്ല, ഇതു കേരളത്തിന്റെയും തമിഴ്നാട്ടിലെ അഞ്ചു ജില്ലകളുടെയും അതീജിവനത്തിന്റെ പ്രശ്നം കൂടിയാണ്- നിശ്ചയദാർഢ്യത്തോടെ അദ്ദേഹം പറയുന്നു.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തടസങ്ങൾ നീക്കിത്തുടങ്ങാം; സാധ്യതാപഠനം വേഗമാകട്ടെ
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിന
മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്: സാധ്യതാപഠനത്തിന് തമിഴ്നാടിന്റെ അനുമതി വേണ്ടെന്നു കേന്ദ്രം
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ സാധ്യത പരിശോധിക്കാൻ കേരളത
മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കാൻ അനുവാദം തേടി തമിഴ്നാട് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ അനുവ
മുല്ലപ്പെരിയാർ: ഈ മുട്ടാപ്പോക്കു മാറ്റാൻ കേന്ദ്രം ഇടപെടണം
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിന
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള സാധ്യതാപഠനത്തിന് അനുമതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനു പുതിയ പ്രതീക്ഷകൾ നൽകി കേന്ദ്രസ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താത്കാലിക നിയന്ത്രണം ഏറ്റെടുക്കാനുള്ള അവസരം കേരളം കളഞ്ഞുകുളിച്ചു
ജനങ്ങളുടെ ജീവനു ഭീഷണിയായാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചു
തമിഴ്നാട്ടിൽ മഴ പെയ്താൽ മുല്ലപ്പെരിയാർ നിറയുമോ?
കോട്ടയം: തമിഴ്നാട്ടിൽ മഴ പെയ്യുന്പോൾ മുല്ലപ്പെരിയാറിനെപ്പറ്റി ആശങ്ക വേണോ? വേണമല്ലോ, തമിഴ്നാട്ടിലല
മുല്ലപ്പെരിയാർ അണക്കെട്ട്: കേരളത്തിൽ നിശബ്ദപ്രചാരണം; അഞ്ചു ലക്ഷം ഒപ്പുകൾ പ്രധാനമന്ത്രിക്ക്
മൂവാറ്റുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സേവ് കേരള എ
ഡാം സുരക്ഷ: മുല്ലപ്പെരിയാറിനായി കേരളം അപേക്ഷ നൽകിയില്ല
ഇടുക്കി: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ലോകബാങ്ക് സഹാ
മുല്ലപ്പെരിയാർ: ജലകമ്മീഷന്റെ നിലപാടിനെ പിന്തുണയ്ക്കരുതെന്നു സതീശൻ
പറവൂർ: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര വാട്ടർ കമ്മീഷ
മുല്ലപ്പെരിയാർ കേസിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല: മന്ത്രി
പത്തനംതിട്ട: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധി
അന്താരാഷ്ട്ര സംഘത്തിന്റെ പരിശോധനയെ കേരളം എതിർത്തതു തിരിച്ചടിയാകും: റസൽ ജോയി
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയിൽ ചർച്ച ചെയ്യു
മുല്ലപ്പെരിയാർ: കേരളത്തിന്റെ മൗനം ദുരൂഹമെന്നു റസൽ ജോയി
ഇടുക്കി: സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുന്പ
മുല്ലപ്പെരിയാർ ഡാം: കേരളത്തിനും റസൽ ജോയിക്കുമെതിരേ തമിഴ്നാട്ടിൽ പ്രചാരണം
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിനെ തകർക്കാൻ കേരള സർക്കാർ ശ്രമിക്
മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയം: കൂടുതൽ കടുവകൾ ചത്തതായി സൂചന
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയത്തിൽ കൂടുതൽ കടവുകൾ ചത
തമിഴ്നാട് പറഞ്ഞതു പച്ചക്കള്ളം; ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ തമിഴ്നാടിന്റെ
മുല്ലപ്പെരിയാർ: ധാർഷ്ട്യം അനുവദിക്കാനാവില്ല
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്: ദീപിക റിപ്പോർട്ടുമായി തിരുവഞ്ചൂർ
കോട്ടയം: മഹാദുരന്തത്തിനു വഴിവയ്ക്കും വിധം മുല്ലപ്പെരിയാർ അണക്കെ
മുല്ലപ്പെരിയാർ: യാഥാർഥ്യം അറിയിക്കണമെന്ന് കാത്തലിക് ഫെഡറേഷൻ
കോട്ടയം: കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാട് ജലം തു
മുല്ലപ്പെരിയാർ: തമിഴ്നാട് ലക്ഷ്യമിട്ടത് 150 അടിക്കടുത്ത്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് ലക്ഷ്യമിട്ടത് 147 അടിക്കു മുകളി ലുള്ള
മുല്ലപ്പെരിയാറിൽ സംഭവിച്ചതെന്തെന്നാൽ
ഇത് റസൽജോയി. ആലുവ നസ്രത്ത് ഡോ.വർഗീസിന്റെയും ഡോ. റോസിയുടെയും ഏകമകൻ. ജസ്
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top