എൽഡിഎഫും ബിജെപിയും ശ്രമിക്കുന്നത് വിഭാഗീയത സൃഷ്ടിക്കാൻ: യുഡിഎഫ്
Tuesday, April 23, 2024 7:23 AM IST
കൽപ്പറ്റ: വയനാടിന്‍റെ വികസന സമീപനങ്ങൾ ഉയർത്തിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ എൽഡിഎഫും ബിജെപിയും വിഭാഗീയത ലക്ഷ്യമിട്ടുള്ള സമീപനങ്ങളാണ് പ്രചരണരംഗത്ത് സ്വീകരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

കെ. സുരേന്ദ്രന്‍റെ വാർത്താസമ്മേളനത്തിലെ വാചകങ്ങൾ ഒരു സ്ഥാനാർഥിയുടേയോ പൊതുപ്രവർത്തകന്‍റെയോ ഭാഗത്ത് നിന്നും വരാൻ പാടില്ലാത്തതായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. വയനാട് പോലെ പരസ്പരസ്നേഹത്തിൽ കഴിയുന്ന ഒരു നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്നതിനും, വിഭാഗീയതയുണ്ടാക്കുന്നതിനുമുള്ള നീക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വന്യമൃഗശല്യം, കാർഷികമേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള നിരവധി പ്രതിസന്ധികൾക്കിടയിലും ഒത്തൊരുമിച്ച് അതിജീവനം നടത്തുന്ന ഒരു ജനതയാണ് വയനാട്ടിലേത്.

വിഭാഗീയതയുടെ പരിപ്പിട്ട് ഇവിടെ വേവിക്കാമെന്നത് സുരേന്ദ്രന്‍റെ വ്യാമോഹം മാത്രമാണ്. നേരത്തെ സ്ഥലപേര് മാറ്റാനുള്ള ശ്രമം നടത്തിയതും ഇതിന്‍റെ ഭാഗമാണ്. സുരേന്ദ്രനും ആനിരാജക്കും വയനാടിന്‍റെ പ്രശ്നങ്ങളറിയില്ല. ചാലിഗദ്ദയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്‍റെ വീട്ടിലെത്തിയ രാഹുൽഗാന്ധിക്ക് കുടുംബം നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കർണാടക സർക്കാരുമായി ബന്ധപ്പെടുകയും കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കുകയും ചെയ്തത്.

എന്നാൽ കർണാടകയിലെ ബിജെപി നേതാക്കൾ നഷ്ടപരിഹാരം നൽകുന്നതിനെതിരേ ക്രൂരമായ അധിഷേപമാണ് നടത്തിയത്. ഇതോടെ കുടുംബം ആ തുക വേണ്ടെന്ന് വെക്കുകയും രാഹുൽഗാന്ധിയുടെ നിർദേശപ്രകാരം 15 ലക്ഷം രൂപ കെപിസിസി നൽകുകയുമായിരുന്നു. അതുകൊണ്ട് അജീഷിന്‍റെ കല്ലറയിൽ പോയി ക്ഷമാപണം നടത്തുകയാണ് സുരേന്ദ്രൻ ആദ്യം ചെയ്യേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.

പ്രളയം, പുത്തുമല ഉരുൾപൊട്ടൽ എന്നിവയുണ്ടായപ്പോൾ ഇരുവരും വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു ദുരിതാശ്വാസ ക്യാംപിൽ പോലും ഇവരെയൊന്നും കണ്ടില്ല. കോവിഡ് കാലത്ത് ഒരു ഡിജിറ്റൽ ഉപകരണം കൈമാറാൻ പോലും ഇവരൊന്നുമുണ്ടായിരുന്നില്ല.

വാകേരിയിലെ പ്രജീഷ്, തോൽപ്പെട്ടി ലക്ഷ്മണൻ, ചാലിഗദ്ദ അജീഷ്, പാക്കത്തെ പോൾ, മേപ്പാടിയിലെ കുഞ്ഞവറാൻ എന്നിങ്ങനെ തുടർച്ചയായി കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടമായിട്ടും ഇവരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. വേദനയിൽ കൂടെ നിൽക്കാത്തവരാണ് ഇന്ന് വർഗീതയും വിഭാഗീതയുമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ഇത്തരക്കാർക്ക് വയനാട്ടുകാർ ഈ തെരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി രാഹുൽഗാന്ധിയെ വിമർശിക്കുന്നു. മുഖ്യമന്ത്രി മോദി ഫാൻസ് അസോസിയേഷന്‍റെ പ്രസിഡന്‍റായാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും സിദ്ദിഖ് പരിഹസിച്ചു. വയനാട്ടിലെ ഫ്ളക്സ് ബോർഡുകൾ കണ്ടാൽ എന്തിനാണ് എൽ ഡി എഫിനും, ബി ജെ പിക്കും രണ്ട് സ്ഥാനാർഥികൾ എന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ്. രണ്ട് പേർ ഒരുമിച്ച് വന്നാലും രാഹുൽഗാന്ധിയെ ഒന്നും ചെയ്യാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.

വയനാട്ടിൽ മതസ്പർദ്ധയുണ്ടാക്കാനുള്ള നീക്കം പിൻവലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ സുരേന്ദ്രൻ തയ്യാറാകണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും പറഞ്ഞു. വാർത്താസമ്മേളനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി, ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, ആർഎസ്പി ജില്ലാപ്രസിഡന്‍റ് പ്രവീണ്‍ തങ്കപ്പൻ, ഹാരിസ് കണ്ടിയൻ തുടങ്ങിയവരും പങ്കെടുത്തു.