ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
Sunday, April 21, 2024 11:14 PM IST
ചെമ്പേരി: നടുവിൽ പുലിക്കുരുമ്പയ്ക്കു സമീപം കൈതളത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. മറ്റു നാലുപേർക്ക് പരിക്കേറ്റു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി പുറഞ്ഞാൺ മറ്റത്തിനാനിക്കൽ ജൂഡ്‌വിൻ (18) ആണ് മരിച്ചത്.

കുന്നോത്ത് സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഷൈജു-മണിക്കടവ് സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശോഭ ദന്പതികളുടെ മകനാണ്.
പൊന്മല സെന്‍റ് ജോസഫ്സ് പള്ളിയിലെ തിരുനാളാഘോഷങ്ങളിൽ പങ്കെടുത്തശേഷം സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുംവഴി ശനിയാഴ്ച രാത്രി 10.30 ഓടെ പുലിക്കുരുമ്പ കൈതളത്തെ ആദംകുഴി വളവിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുത തൂണിലിടിച്ചശേഷം മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തളിപ്പറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ ജീവൻ നഷ്ടമായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു നാലുപേരുടെ പരിക്ക് ഗുരുതരമല്ലെന്ന് കുടിയാന്മല പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി കണ്ണൂർ എകെജി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. തുടർന്ന് വൈകുന്നേരം അഞ്ചിന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. ജൂഡിറ്റ്, ജുവാന എന്നിവർ സഹോദരങ്ങളാണ്.