സിപിഎം കൊള്ളയ്ക്ക് കാവൽ നില്ക്കുന്ന പാർട്ടി: മാത്യു കുഴൽനാടൻ
Tuesday, April 23, 2024 7:56 AM IST
ആലക്കോട്: പിണറായി സർക്കാരിനെതിരേയുള്ള ജനവികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അഴിമതിയും ധൂർത്തും കാരണം സാധാരണ ക്കാരുടെ ജീവിതം ഈ സർക്കാർ ദുരിത പൂർണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആലക്കോട് നടന്ന കർഷകസംഗമവും, യുഡിഎഫ് പൊതുയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും നികുതി വർധിപ്പിച്ചു. സാധാരണക്കാരന്‍റെ പോക്കറ്റിൽ കയ്യിട്ടു വാരി ഭരണം നടത്തുന്ന ഒരു സർക്കാരാണ് ഇവിടെയുള്ളത്. പാവപ്പെട്ടവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ പോലും നല്കുന്നില്ല. പിണറായി വിജയൻ അഴിമതി കുടുംബത്തിന് വീതിച്ചു നല്കുന്നു.

കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന പാർട്ടിയായി സിപിഎം അധപതിച്ചുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. യോഗത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ, തോമസ് വെക്കത്താനം, സി. മോഹനൻ, ജോസ് വട്ടമല, വി.വി. അബ്ദുള്ള, ജോസഫ് ഞവരക്കാട്ട് എന്നിവർ പ്രസംഗിച്ചു.